+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറാട്ടുപുഴ പൂരം: ചടങ്ങുകൾ 23ന് ആരംഭിക്കും

ആറാട്ടുപുഴ: 1441ാമത് ആറാട്ടുപുഴ പൂരത്തിന്‍റെ ചടങ്ങുകൾ 23ന് ആരംഭിക്കും. വെളുപ്പിന് 3.30 ന് പള്ളിയുണർത്തൽ, നിർമാല്യ ദർശനം. നാലുമണിക്ക് ശാസ്താവിന് 108 കരിക്ക
ആറാട്ടുപുഴ പൂരം: ചടങ്ങുകൾ 23ന് ആരംഭിക്കും
ആറാട്ടുപുഴ: 1441-ാമത് ആറാട്ടുപുഴ പൂരത്തിന്‍റെ ചടങ്ങുകൾ 23ന് ആരംഭിക്കും. വെളുപ്പിന് 3.30 ന് പള്ളിയുണർത്തൽ, നിർമാല്യ ദർശനം. നാലുമണിക്ക് ശാസ്താവിന് 108 കരിക്കഭിഷേകം. തുടർന്ന് 5.15ന് ചുറ്റുവിളക്ക്. ശ്രീലകത്ത് മലർനിവേദ്യം, ഉഷപൂജ എന്നിവയ്ക്ക് ശേഷം ഉദയാസ്തമന പൂജയുടെ പതിനെട്ട് പൂജകൾ ആരംഭിക്കും.
പതിനെട്ടാമത്തെ പൂജയാണ് ഉച്ചപൂജ. ഇതിന്‍റെ ഭാഗമായി നവകം, പഞ്ചഗവ്യം എന്നീ പൂജകളും അഭിഷേകങ്ങളും ഉണ്ടായിരിക്കും. സോപാനസംഗീതത്തോടുകൂടിയാണ് ഉച്ചപൂജ. ഉച്ചപൂജയ്ക്ക് ശാസ്താവിന് കളഭാഭിഷേകം. തുടർന്ന് ശ്രീഭൂതബലി.
ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. സപരിവാരപൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജയ്ക്കുശേഷം താള മേളങ്ങളുടെ അകന്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറയ്ക്കും. പൂജാവിധികളാൽ ചൈതന്യപൂർണമാക്കിയ കളഭം പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. തുടർന്ന് ശാസ്താവിന് കടുംമധുരപ്പായസം നിവേദിക്കും.
24ന് കളഭാഭിഷേകവും 25 ന് ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. പൂജകൾക്ക് തന്ത്രി കെ.പി.സി. വിഷ്ണുഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.
23 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകീട്ടും ശ്രീലകത്ത് നെയ് വിളക്ക്, ചുറ്റുവിളക്ക്, വിശേഷാൽ നിറമാല എന്നിവയുണ്ടാകും.