കാട്ടൂർ: മാസങ്ങളായി കാട്ടൂർ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ സംസ്കരിക്കാത്തതിൽ കോണ്‍ഗ്രസ് പ്രവർത്തകർ ജില്ലാ ജനറൽ സെക്രട്ടറി കിരണ്‍ ഒറ്റാലിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
മാലിന്യങ്ങൾ കുന്നുകൂടുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്നു. പഞ്ചായത്ത് ഭരണസമിതി നോക്കുകുത്തിയാണ്. തേക്കുമൂലയിലെ സംസ്കരണ പ്ലാന്റിന്റെ വളപ്പിൽ ടണ്‍കണക്കിന് പ്ലാസ്റ്റിക്ക് ഉൾപടെയുള്ള അജൈവ മാലിന്യങ്ങൾ കുന്നുകൂടിയ സ്ഥിതിയാണ്. മാലിന്യം നീക്കിയിലെ്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം. ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ എം. മുർഷിദ്, ഷെമീർ പടവലപറന്പിൽ, ഒ. ജഗനാഥൻ, എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
അജൈവ മാലിന്യങ്ങൾ സ്വകാര്യ കന്പനികൾക്ക് നൽക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. മാലിന്യനീക്കം തടസപെടാനുണ്ടായ സാഹചര്യത്തെകുറിച്ച് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
മാലിന്യങ്ങൾ കുന്നുകൂടുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്നു. പഞ്ചായത്ത് ഭരണസമിതി നോക്കുകുത്തിയാണ്. തേക്കുമൂലയിലെ സംസ്കരണ പ്ലാന്റിന്റെ വളപ്പിൽ ടണ്‍കണക്കിന് പ്ലാസ്റ്റിക്ക് ഉൾപടെയുള്ള അജൈവ മാലിന്യങ്ങൾ കുന്നുകൂടിയ സ്ഥിതിയാണ്. മാലിന്യം നീക്കിയിലെ്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം. ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ എം. മുർഷിദ്, ഷെമീർ പടവലപറന്പിൽ, ഒ. ജഗനാഥൻ, എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
അജൈവ മാലിന്യങ്ങൾ സ്വകാര്യ കന്പനികൾക്ക് നൽക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. മാലിന്യനീക്കം തടസപെടാനുണ്ടായ സാഹചര്യത്തെകുറിച്ച് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.