വാഴാനി: ഡാമിൽ നിന്നു പുഴയിലേക്ക് വെള്ളം തുറന്നുവിട്ടു. ഈ മാസം 10 മുതൽ 20 വരെ കനാലിലൂടെയും 20 മുതൽ 25 വരെ പുഴയിലൂടെയും വാഴാനി ഡാമിൽ നിന്നുള്ള വെള്ളമൊഴുക്കാൻ ജില്ലാ കളക്ടർ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു വെള്ളം തുറന്നു വിട്ടത്. വെള്ളം തുറക്കുന്നതിനു മുന്നോടിയായി പുഴയിലെ ചിറകളെല്ലാം ഞായറാഴ്ച വൈകുന്നേരത്തോടെ തുറന്നിരുന്നു.
കനാലിലൂടെ 10 ദിവസം വെള്ളം ഒഴുക്കിയതിനെ തുടർന്ന് തെക്കുംകര, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂർ, കൈപ്പറന്പ് , ചൂണ്ടൽ പഞ്ചായത്തുകളിൽ ഒരു പരിധി വരെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി.
പുഴയിലൂടെ തുറന്നു വിട്ടിരിക്കുന്ന വെള്ളം വരും ദിവസങ്ങളിൽ തെക്കുംകര, വടക്കാഞ്ചേരി, എരുമപ്പെട്ടി ചൂണ്ടൽ പഞ്ചായത്തുകളിലൂടെ ഒഴുകി കേച്ചേരി പുഴയേയും ജല സമൃദ്ധമാക്കും.
കനാലിലൂടെ 10 ദിവസം വെള്ളം ഒഴുക്കിയതിനെ തുടർന്ന് തെക്കുംകര, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂർ, കൈപ്പറന്പ് , ചൂണ്ടൽ പഞ്ചായത്തുകളിൽ ഒരു പരിധി വരെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി.
പുഴയിലൂടെ തുറന്നു വിട്ടിരിക്കുന്ന വെള്ളം വരും ദിവസങ്ങളിൽ തെക്കുംകര, വടക്കാഞ്ചേരി, എരുമപ്പെട്ടി ചൂണ്ടൽ പഞ്ചായത്തുകളിലൂടെ ഒഴുകി കേച്ചേരി പുഴയേയും ജല സമൃദ്ധമാക്കും.