കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടം പറക്കാട്ടു വീട്ടില്‍ അഞ്ജുവിനെ (29) ആണ് യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്ന് 52 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന യുവതി കഴിഞ്ഞ മൂന്നു വര്‍ഷമായി കാസര്‍ഗോഡ് സ്വദേശിയായ സമീര്‍ എന്നയാള്‍ക്കൊപ്പം എറണാകുളത്ത് താമസിച്ചുവരികയായിരുന്നു.
തൃക്കാക്കര തോപ്പില്‍ ജംഗ്ഷനില്‍ പോണോത്ത് റോഡില്‍ മുണ്ടപ്പിള്ളി ലൈനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ബംഗളൂരുവിൽനിന്നും വലിയ അളവില്‍ എംഡിഎംഎ വാങ്ങി എറണാകുളത്ത് വില്പന നടത്തിവരികയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു വരികയായിരുന്ന പ്രതിയെ നാര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്ന് 52 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന യുവതി കഴിഞ്ഞ മൂന്നു വര്‍ഷമായി കാസര്‍ഗോഡ് സ്വദേശിയായ സമീര്‍ എന്നയാള്‍ക്കൊപ്പം എറണാകുളത്ത് താമസിച്ചുവരികയായിരുന്നു.
തൃക്കാക്കര തോപ്പില്‍ ജംഗ്ഷനില്‍ പോണോത്ത് റോഡില്‍ മുണ്ടപ്പിള്ളി ലൈനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ബംഗളൂരുവിൽനിന്നും വലിയ അളവില്‍ എംഡിഎംഎ വാങ്ങി എറണാകുളത്ത് വില്പന നടത്തിവരികയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു വരികയായിരുന്ന പ്രതിയെ നാര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.