കോതമംഗലം: പട്ടാപ്പകൽ വീടിന്റെ വാതിലും ഗ്രില്ലും തകർത്ത് മോഷ്ടാക്കൾ നാലു പവൻ സ്വർണാഭരങ്ങൾ കവർന്നു. ഭൂതത്താൻകെട്ട് ചെങ്കരയിൽ വെള്ളേക്കാട്ട് വി.കെ. സതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന നാലു പവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷണം പോയത്. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീടുപൂട്ടി കോതമംഗലത്തേക്കു പോയ വീട്ടുകാർ വൈകിട്ട് അഞ്ചിന് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പിൻവാതിലും സമീപത്തെ ഇരുന്പ്ഗ്രില്ലും തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. അലമാരയിലും മറ്റുമുണ്ടായിരുന്ന സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന നാലു പവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷണം പോയത്. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീടുപൂട്ടി കോതമംഗലത്തേക്കു പോയ വീട്ടുകാർ വൈകിട്ട് അഞ്ചിന് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പിൻവാതിലും സമീപത്തെ ഇരുന്പ്ഗ്രില്ലും തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. അലമാരയിലും മറ്റുമുണ്ടായിരുന്ന സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു.