കൊച്ചി: മാലിന്യ സംസ്കരണത്തിന് കൊച്ചിയില്‍ പുതിയ സംവിധാനമൊരുക്കുമെന്ന് മേയര്‍ എം. അനില്‍കുമാര്‍. ഭക്ഷണ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന് മുന്നോടിയായി നഗരസഭ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
ആഴ്ചയില്‍ രണ്ടു ദിവസം പ്ലാസ്റ്റിക് വേസ്റ്റ്, ആറു മാസത്തിലൊരിക്കല്‍ ഇലക്ട്രോണിക്, തുണി വേസ്റ്റുകള്‍ എന്നിവ ഹരിതകര്‍മ സേനയ്ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ വിട്ടുനിന്ന പ്രതിപക്ഷം നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.ആര്. റെനീഷ്, വി.എ. ശ്രീജിത്, ഷീബലാല്‍, സി.എ. ഷക്കീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആഴ്ചയില്‍ രണ്ടു ദിവസം പ്ലാസ്റ്റിക് വേസ്റ്റ്, ആറു മാസത്തിലൊരിക്കല്‍ ഇലക്ട്രോണിക്, തുണി വേസ്റ്റുകള്‍ എന്നിവ ഹരിതകര്‍മ സേനയ്ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ വിട്ടുനിന്ന പ്രതിപക്ഷം നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.ആര്. റെനീഷ്, വി.എ. ശ്രീജിത്, ഷീബലാല്‍, സി.എ. ഷക്കീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.