തൊടുപുഴ: വണ്ണപ്പുറത്ത് 55 വർഷം മുന്‍പ് പട്ടയം ലഭിച്ച കർഷകർക്കെതിരേ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്ന കർഷകദ്രോഹ നടപടിക്കെതിരേ ബഹുജനങ്ങളെയും വ്യാപാരികളെയും അണിനിരത്തി സമരം നടത്തുമെന്ന് കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്റണി, സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ എന്നിവർ അറിയിച്ചു.
1961-62 കാലയളവിൽ സർക്കാർ റബർ പ്ലാന്‍േറഷൻ പദ്ധതിപ്രകാരം മൂന്നരയേക്കർ സ്ഥലവും 35,000 രൂപയും നൽകി തെരഞ്ഞെടുത്ത 256 കർഷകരെയാണ് പഞ്ചായത്തിൽ കുടിയിരുത്തിയത്. ഇവർക്ക് പട്ടയവും നൽകിയിരുന്നു.
ഇവിടെ റബർ റീപ്ലാന്റ് ചെയ്യാൻ വനംവകുപ്പധികൃതർ തടസം നിൽക്കുകയും കർഷകരെ ഭീഷണിപ്പെടുത്തുകയുമാണ്. പുതിയ റേഞ്ച് ഓഫീസർ ചുമതലയേറ്റ ശേഷമാണ് ഇത്തരം കർഷകദ്രോഹ നടപടി ആരംഭിച്ചത്. വഴിവിട്ടുള്ള റേഞ്ച് ഓഫീസറുടെ നടപടി വച്ചുപൊറുപ്പിക്കില്ലെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
കർഷകദ്രോഹ നടപടി ജില്ലയിൽ വനംവകുപ്പ് പതിവാക്കിയിരിക്കുകയാണ്. ഇതിനെതിരേ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. വനം, റവന്യൂ വകുപ്പുകൾ ചേർന്ന് ജോയിന്റ് വെരിഫിക്കേഷൻ നടത്തി 1977നു മുന്‍പ് കുടിയേറിയവർ മാത്രമേ പഞ്ചായത്തിൽ ഇപ്പോൾ അധിവസിക്കുന്നുള്ളൂ. ഇവർക്കെതിരേ തിരിഞ്ഞാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ പാർട്ടി മുൻപന്തിയിലുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ മനോജ് മാമല, ജോബി ചൂരക്കുഴി, ടോമി ജോർജ് എന്നിവരും പങ്കെടുത്തു.
1961-62 കാലയളവിൽ സർക്കാർ റബർ പ്ലാന്‍േറഷൻ പദ്ധതിപ്രകാരം മൂന്നരയേക്കർ സ്ഥലവും 35,000 രൂപയും നൽകി തെരഞ്ഞെടുത്ത 256 കർഷകരെയാണ് പഞ്ചായത്തിൽ കുടിയിരുത്തിയത്. ഇവർക്ക് പട്ടയവും നൽകിയിരുന്നു.
ഇവിടെ റബർ റീപ്ലാന്റ് ചെയ്യാൻ വനംവകുപ്പധികൃതർ തടസം നിൽക്കുകയും കർഷകരെ ഭീഷണിപ്പെടുത്തുകയുമാണ്. പുതിയ റേഞ്ച് ഓഫീസർ ചുമതലയേറ്റ ശേഷമാണ് ഇത്തരം കർഷകദ്രോഹ നടപടി ആരംഭിച്ചത്. വഴിവിട്ടുള്ള റേഞ്ച് ഓഫീസറുടെ നടപടി വച്ചുപൊറുപ്പിക്കില്ലെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
കർഷകദ്രോഹ നടപടി ജില്ലയിൽ വനംവകുപ്പ് പതിവാക്കിയിരിക്കുകയാണ്. ഇതിനെതിരേ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. വനം, റവന്യൂ വകുപ്പുകൾ ചേർന്ന് ജോയിന്റ് വെരിഫിക്കേഷൻ നടത്തി 1977നു മുന്‍പ് കുടിയേറിയവർ മാത്രമേ പഞ്ചായത്തിൽ ഇപ്പോൾ അധിവസിക്കുന്നുള്ളൂ. ഇവർക്കെതിരേ തിരിഞ്ഞാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ പാർട്ടി മുൻപന്തിയിലുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ മനോജ് മാമല, ജോബി ചൂരക്കുഴി, ടോമി ജോർജ് എന്നിവരും പങ്കെടുത്തു.