മേലൂർ: ഡ്രൈനേജിന് മുകളിൽ സ്ലാബുകൾ സ്ഥാപിച്ചില്ല. മേലൂർ - അടിച്ചിലി പ്രധാന റോഡിൽ രണ്ട് വർഷം മുൻപ് നവീകരണത്തിനായി പുഷ്പഗിരി പള്ളിക്ക് സമീപം നിർമിച്ച ഡ്രൈനേജിന് മുകളിലാണ് സുരക്ഷയില്ലാത്തത്. വീടുകൾക്ക് മുന്നിൽ ഓരോ സ്ലാബുകളാണ് നിലവിലുള്ളത്. കപ്പേള ജംഗ്ഷന് സമീപം മുതൽ പള്ളി വരെയുള്ള ഭാഗത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡായിട്ടും അപകട സാധ്യതാ മുന്നിൽ കണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നാളിതുവരെയായിട്ടും അധികൃതർക്ക് സാധിച്ചില്ലെന്ന പരാതിയുണ്ട്. പിണ്ടാണി, മേലൂർ, ശാന്തിപുരം പ്രദേശങ്ങളിൽ ഡ്രൈനേജ് നിർമ്മാണത്തിന് ശേഷം സ്ലാബ് ഇട്ട് സുരക്ഷ ഒരുക്കിയിരുന്നു. നാട്ടുകാർ ചേർന്ന് അധികാരികൾക്ക് നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ്.
ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി കാന പൂർണമായും മൂടണമെന്ന് പ്രദേശവാസികളും, യാത്രക്കാരും ആവശ്യപ്പെട്ടു.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡായിട്ടും അപകട സാധ്യതാ മുന്നിൽ കണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നാളിതുവരെയായിട്ടും അധികൃതർക്ക് സാധിച്ചില്ലെന്ന പരാതിയുണ്ട്. പിണ്ടാണി, മേലൂർ, ശാന്തിപുരം പ്രദേശങ്ങളിൽ ഡ്രൈനേജ് നിർമ്മാണത്തിന് ശേഷം സ്ലാബ് ഇട്ട് സുരക്ഷ ഒരുക്കിയിരുന്നു. നാട്ടുകാർ ചേർന്ന് അധികാരികൾക്ക് നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ്.
ബന്ധപ്പെട്ട അധികൃതർ ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി കാന പൂർണമായും മൂടണമെന്ന് പ്രദേശവാസികളും, യാത്രക്കാരും ആവശ്യപ്പെട്ടു.