ചാലക്കുടി: പുഴയിലെ ജലക്ഷാമം പരിഹരിക്കാൻ കെഎസ്ഇബി നഷ്ടം സഹിച്ചും വെള്ളം തുറന്നു വിടുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മുൻ എംഎൽഎ അഡ്വ. പി.കെ. ഇട്ടൂപ്പിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് പി.കെ. ഇട്ടൂപ്പ് മെമ്മോറിയൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മഴക്കാലത്ത് പുഴയിലൂടെ ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞു നിർത്തി ജലസേചനത്തിന് ഉപയോഗപ്രദമാക്കാൻ തടയണകൾ നിർമിക്കുന്ന കാര്യം പരിഗണിക്കുമെന്നും പുഴയെ സംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
മണപ്പുറം ഫിനാൻസ് എംഡി വി.പി. നന്ദകുമാറിനു മന്ത്രി മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം സമ്മാനിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എ.ബി. ജോർജ്, പ്രതിപക്ഷ നേതാവ് സി. എസ്. സുരേഷ്, പ്രഫ. എ.എം. മാത്യു, അഡ്വ. ആന്റോ ചെറിയാൻ, എൻ. കുമാരൻ എന്നിവർ പ്രസംഗിച്ചു.
മഴക്കാലത്ത് പുഴയിലൂടെ ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞു നിർത്തി ജലസേചനത്തിന് ഉപയോഗപ്രദമാക്കാൻ തടയണകൾ നിർമിക്കുന്ന കാര്യം പരിഗണിക്കുമെന്നും പുഴയെ സംബന്ധിച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
മണപ്പുറം ഫിനാൻസ് എംഡി വി.പി. നന്ദകുമാറിനു മന്ത്രി മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം സമ്മാനിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എ.ബി. ജോർജ്, പ്രതിപക്ഷ നേതാവ് സി. എസ്. സുരേഷ്, പ്രഫ. എ.എം. മാത്യു, അഡ്വ. ആന്റോ ചെറിയാൻ, എൻ. കുമാരൻ എന്നിവർ പ്രസംഗിച്ചു.