തൃപ്പൂണിത്തുറ: ബസിൽ മറന്നുവച്ച സ്വർണാഭരണങ്ങളടങ്ങിയ ബാഗ് യാത്രക്കാരനെ കണ്ടെത്തി പോലീസ് തിരിച്ചേൽപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് നടക്കാവിൽനിന്ന് വൈറ്റില ഭാഗത്തേക്ക് ബസിൽ പോയ യാത്രക്കാരനാണ് തന്റെ നാലു പവൻ സ്വർണാഭരണങ്ങളും ലാപ്ടോപ്പും വിലപിടിപ്പുള്ള സർട്ടിഫിക്കറ്റുകളുമടങ്ങിയ ബാഗ് ബസിൽ നിന്നെടുക്കാൻ മറന്നുപോയത്.
വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും യാത്രക്കാരന് അറിയില്ലായിരുന്നു. ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ടിക്കറ്റ് വച്ചാണ് വൈകിട്ട് 5.45ഓടെ ഉദയംപേരൂർ പോലീസ് സ്റ്റേഷൻ ഭാഗത്തുവച്ച് ബസ് കണ്ടെത്തിയത്.
തുടർന്ന് ബാഗും സാധനങ്ങളും കണ്ടെടുത്ത് ഉദയംപേരൂർ സ്റ്റേഷനിൽവച്ച് യാത്രക്കാരന് കൈമാറി. കൺട്രോൾ റൂം -27 വാഹനത്തിലെ എഎസ്ഐ ഏലിയാസ്, സിപിഒ ജിജി എന്നിവർ ചേർന്നാണ് ബസ് കണ്ടത്തുകയും യാത്രക്കാരനെ ബാഗ് തിരിച്ചേൽപ്പിക്കുകയും ചെയ്തത്.
വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും യാത്രക്കാരന് അറിയില്ലായിരുന്നു. ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ടിക്കറ്റ് വച്ചാണ് വൈകിട്ട് 5.45ഓടെ ഉദയംപേരൂർ പോലീസ് സ്റ്റേഷൻ ഭാഗത്തുവച്ച് ബസ് കണ്ടെത്തിയത്.
തുടർന്ന് ബാഗും സാധനങ്ങളും കണ്ടെടുത്ത് ഉദയംപേരൂർ സ്റ്റേഷനിൽവച്ച് യാത്രക്കാരന് കൈമാറി. കൺട്രോൾ റൂം -27 വാഹനത്തിലെ എഎസ്ഐ ഏലിയാസ്, സിപിഒ ജിജി എന്നിവർ ചേർന്നാണ് ബസ് കണ്ടത്തുകയും യാത്രക്കാരനെ ബാഗ് തിരിച്ചേൽപ്പിക്കുകയും ചെയ്തത്.