വൈപ്പിൻ: സ്റ്റേജുകളിൽ ഇപ്പോൾ കൈകൊട്ടിക്കളിയുമായി അംഗനമാർ തകർത്താടുകയാണ്. ഒരു കാലത്ത് തിരുവാതിരയ്ക്കായിരുന്നു കൂടുതലായി അംഗനമാർ വേദിയിൽ എത്തിയിരുന്നതെങ്കിൽ ഇപ്പോഴത്തെ ട്രെൻഡ് കൈകൊട്ടിക്കളിയാണ്.
യൂ ട്യൂബിലും മറ്റും വൻ ഹിറ്റായ നാടൻ പാട്ടുകളുടെ റിക്കാഡ് വച്ചാണ് കൈകൊട്ടി കളിക്കുന്നത്. ഓട്ടവും ചാട്ടവും ചടുലമായ ചുവടുകളുംകൊണ്ട് സമൃദ്ധമായ കൈകൊട്ടിക്കളി കാണാനാൻ നാട്ടിൻ പുറങ്ങളിൽ പ്രേക്ഷകർ തടിച്ചുകൂടുക പതിവാണിപ്പോൾ. 25 നും 40നും ഇടയിലുള്ള അംഗനമാരാണ് പുതിയ ട്രെൻഡുമായി ഇപ്പോൾ ഷൈൻ ചെയ്യുന്നത്. എട്ടു മുതൽ 12 വരെയുള്ള വനിതാ സംഘങ്ങൾ കലാസമിതികൾ രൂപീകരിച്ച് ചുവടുകൾ സ്വയം പഠിക്കുകയാണ്.
ചില ടീമുകളിൽ പ്രധാനിയായ വനിതയായിരിക്കും മറ്റുള്ളവർക്ക് ചുവട് പഠിപ്പിച്ച് കൊടുക്കുക. ആദ്യമാദ്യം കുടുംബശ്രീ യൂണിറ്റുകളുടേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും വാർഷികങ്ങളിലെ ഗ്രൗണ്ടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാ പ്രസ്ഥാനത്തിന്റെ നിലവാരം ഉയർന്നതോടെ ഉത്സവ പറമ്പുകളിലെ സ്റ്റേജുകളിൽ വരെ എത്തിനിൽക്കുകയാണിപ്പോൾ. 10,000 മുതൽ 15,000 രൂപ വരെ നൽകിയാണ് ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന കൈകൊട്ടിക്കളി സംഘാടകർ ബുക്ക് ചെയ്യുന്നത്.
യൂ ട്യൂബിലും മറ്റും വൻ ഹിറ്റായ നാടൻ പാട്ടുകളുടെ റിക്കാഡ് വച്ചാണ് കൈകൊട്ടി കളിക്കുന്നത്. ഓട്ടവും ചാട്ടവും ചടുലമായ ചുവടുകളുംകൊണ്ട് സമൃദ്ധമായ കൈകൊട്ടിക്കളി കാണാനാൻ നാട്ടിൻ പുറങ്ങളിൽ പ്രേക്ഷകർ തടിച്ചുകൂടുക പതിവാണിപ്പോൾ. 25 നും 40നും ഇടയിലുള്ള അംഗനമാരാണ് പുതിയ ട്രെൻഡുമായി ഇപ്പോൾ ഷൈൻ ചെയ്യുന്നത്. എട്ടു മുതൽ 12 വരെയുള്ള വനിതാ സംഘങ്ങൾ കലാസമിതികൾ രൂപീകരിച്ച് ചുവടുകൾ സ്വയം പഠിക്കുകയാണ്.
ചില ടീമുകളിൽ പ്രധാനിയായ വനിതയായിരിക്കും മറ്റുള്ളവർക്ക് ചുവട് പഠിപ്പിച്ച് കൊടുക്കുക. ആദ്യമാദ്യം കുടുംബശ്രീ യൂണിറ്റുകളുടേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും വാർഷികങ്ങളിലെ ഗ്രൗണ്ടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാ പ്രസ്ഥാനത്തിന്റെ നിലവാരം ഉയർന്നതോടെ ഉത്സവ പറമ്പുകളിലെ സ്റ്റേജുകളിൽ വരെ എത്തിനിൽക്കുകയാണിപ്പോൾ. 10,000 മുതൽ 15,000 രൂപ വരെ നൽകിയാണ് ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന കൈകൊട്ടിക്കളി സംഘാടകർ ബുക്ക് ചെയ്യുന്നത്.