കിഴക്കമ്പലം: അങ്കണവാടി ഉദ്ഘാടന ചടങ്ങിനിടെ കോൺഗ്രസ് - സിപിഎം പ്രവർത്തകരും പഞ്ചായത്തംഗങ്ങളും തമ്മിൽ തർക്കവും വാക്കേറ്റവും. ഇന്നലെ രാവിലെ കുന്നത്തുനാട് പഞ്ചായത്തിലെ 12 -ാം വാർഡിലെ 43-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. വർഷങ്ങൾ പഴക്കമുള്ള അങ്കണവാടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ആദ്യകാലങ്ങളിൽ സഹകരിച്ച രണ്ട് വ്യക്തികളുടെ പേര് സിപിഎം അംഗം തന്റെ പ്രസംഗത്തിൽ പരാമർശിച്ചില്ലെന്ന് കോൺഗ്രസ് അംഗം തന്റെ പ്രസംഗത്തിനിടെ ആരോപിച്ചു.
എന്നാൽ യഥാർഥത്തിൽ സിപിഎം അംഗം ഈ വ്യക്തികളുടെ പേര് പറഞ്ഞിരുന്നതായി ഇതിന്റെ ദൃശ്യങ്ങളിൽനിന്നും വ്യക്തമായിരുന്നു. ഇത് ശ്രദ്ധിക്കാതെ കോൺഗ്രസ് അംഗം കുറ്റപ്പെടുത്തിയതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിനും കൈയ്യാങ്കളിയുടെ വക്കിലുമെത്തി. ഉദ്ഘാടകനായ പി.വി.ശ്രീനിജിൻ എംഎൽഎ വേദിയിലിരിക്കയാണ് ഇതെല്ലാം നടന്നത്. ഒരു ഘട്ടത്തിൽ എംഎൽഎയ്ക്കു നേരെയും കോൺഗ്രസ് അംഗം തട്ടിക്കയറാൻ ശ്രമം നടത്തിയത് കോൺഗ്രസ് നേതാക്കൾതന്നെ ഇടപെട്ട് തടയുകയായിരുന്നു.
എന്നാൽ യഥാർഥത്തിൽ സിപിഎം അംഗം ഈ വ്യക്തികളുടെ പേര് പറഞ്ഞിരുന്നതായി ഇതിന്റെ ദൃശ്യങ്ങളിൽനിന്നും വ്യക്തമായിരുന്നു. ഇത് ശ്രദ്ധിക്കാതെ കോൺഗ്രസ് അംഗം കുറ്റപ്പെടുത്തിയതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിനും കൈയ്യാങ്കളിയുടെ വക്കിലുമെത്തി. ഉദ്ഘാടകനായ പി.വി.ശ്രീനിജിൻ എംഎൽഎ വേദിയിലിരിക്കയാണ് ഇതെല്ലാം നടന്നത്. ഒരു ഘട്ടത്തിൽ എംഎൽഎയ്ക്കു നേരെയും കോൺഗ്രസ് അംഗം തട്ടിക്കയറാൻ ശ്രമം നടത്തിയത് കോൺഗ്രസ് നേതാക്കൾതന്നെ ഇടപെട്ട് തടയുകയായിരുന്നു.