കൊച്ചി: സമയത്തെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് ബസ് ജീവനക്കാര്‍ തെരുവില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി-കാക്കനാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് സമയക്രമം പാലിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം നോര്‍ത്ത് ബസ് സ്റ്റോപ്പിലാണ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവും ഉണ്ടായത്.
ഏലൂര്‍ കളപ്പുരക്കല്‍ സല്‍ജന്‍ സുലൈമാന്‍, പാലാരിവട്ടം കണിയാന് മലയില്‍ വീട്ടില്‍ ജോണ്സണ്, ചേര്‍ത്തല വയലാര്‍ കൊല്ലപ്പറമ്പ് വെളിയില്‍ ഗോപി, ആലങ്ങാട് കരുമാലൂര്‍ പോസ്റ്റില്‍ പാദുപുരയില് വീട്ടില്‍ സെബിന് എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ബസ് അമിത വേഗതയില്‍ പിന്നോട്ട് എടുത്ത് ഇടിപ്പിച്ച് ബസ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
ഏലൂര്‍ കളപ്പുരക്കല്‍ സല്‍ജന്‍ സുലൈമാന്‍, പാലാരിവട്ടം കണിയാന് മലയില്‍ വീട്ടില്‍ ജോണ്സണ്, ചേര്‍ത്തല വയലാര്‍ കൊല്ലപ്പറമ്പ് വെളിയില്‍ ഗോപി, ആലങ്ങാട് കരുമാലൂര്‍ പോസ്റ്റില്‍ പാദുപുരയില് വീട്ടില്‍ സെബിന് എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ബസ് അമിത വേഗതയില്‍ പിന്നോട്ട് എടുത്ത് ഇടിപ്പിച്ച് ബസ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.