അലുവ: ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി സ്വർണമാലയും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത ശേഷം അഭിഭാഷകനെ മർദിച്ചവശനാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചുണങ്ങംവേലി എരുമത്തല ചൊല്ലുങ്ങൽ വീട്ടിൽ സുരേഷി(ഡാൻസർ സുരേഷ് -37) നെയാണ് ആലുവ പോലീസ് പിടികൂടിയത്.
അഡ്വക്കേറ്റ് ശരത് ചന്ദ്രനാണ് അക്രമത്തിനിരയായത്. ഫെബ്രുവരി 16ന് രാത്രി 11നാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷനു സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോകാത്തു നിന്ന ശരതിനെ, പ്രതിയും സഹായികളും ഓട്ടോയുമായി വന്ന് കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ ഭാഗത്ത് വച്ച് മർദിച്ചെന്നാണ് കേസ്.
ഒന്നരപ്പവന്റെ മാല, മൊബൈൽ ഫോൺ, 8000 രൂപ എന്നിവയാണ് തട്ടിയെടുത്തത്. എസ്എച്ച്ഒ എം.എം. മഞ്ജു ദാസ്, എസ്ഐ സി.ആർ. ഹരിദാസ് , എസ്സിപിഒമാരായ കെ.ബി. സജീവ്, ഷൈജ ജോർജ്, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അഡ്വക്കേറ്റ് ശരത് ചന്ദ്രനാണ് അക്രമത്തിനിരയായത്. ഫെബ്രുവരി 16ന് രാത്രി 11നാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷനു സമീപം വീട്ടിലേക്ക് പോകാൻ ഓട്ടോകാത്തു നിന്ന ശരതിനെ, പ്രതിയും സഹായികളും ഓട്ടോയുമായി വന്ന് കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ ഭാഗത്ത് വച്ച് മർദിച്ചെന്നാണ് കേസ്.
ഒന്നരപ്പവന്റെ മാല, മൊബൈൽ ഫോൺ, 8000 രൂപ എന്നിവയാണ് തട്ടിയെടുത്തത്. എസ്എച്ച്ഒ എം.എം. മഞ്ജു ദാസ്, എസ്ഐ സി.ആർ. ഹരിദാസ് , എസ്സിപിഒമാരായ കെ.ബി. സജീവ്, ഷൈജ ജോർജ്, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.