+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി കുടുങ്ങി

തൃപ്പൂണിത്തുറ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ അകന്ന ബന്ധു പത്തനംതിട്ട മെഴുവേലി ആലക്കോട് ഭാഗത്ത് കാവുംപുറം സജുഭവൻ
വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി കുടുങ്ങി
തൃപ്പൂണിത്തുറ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ അകന്ന ബന്ധു പത്തനംതിട്ട മെഴുവേലി ആലക്കോട് ഭാഗത്ത് കാവുംപുറം സജുഭവൻ വീട്ടിൽ സനു (34) വിനെയാണ് ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും പിടികൂടിയത്.
പത്തനംതിട്ട സ്വദേശിനിയായ 28 കാരിയെ മാസങ്ങളോളം വിവാഹ വാഗ്ദാനം നൽകി തൃപ്പൂണിത്തുറയിലും മറ്റു വിവിധ സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിക്കുകയും പലപ്പോഴായി ഒരു ലക്ഷത്തിലേറെ രൂപയും കൈക്കലാക്കുകയുമായിരുന്നു. പിന്നീട് യുവതിയിൽ നിന്നും ഒഴിഞ്ഞ് മാറി മറ്റൊരു വിവാഹമുറപ്പിച്ചതറിഞ്ഞ് ചോദ്യം ചെയ്തപ്പോൾ വിവാഹത്തിന് തടസം നിന്നാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു.
യുവതി പത്തനംതിട്ട, ഇലവുംതിട്ട പോലീസിൽ പരാതി നല്കുകയായിരുന്നു. പീഡനം തൃപ്പൂണിത്തുറ സ്റ്റേഷൻ പരിധിയിലായതിനാൽ ഹിൽപാലസ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഒളിവിലായിരുന്ന പ്രതിയെ മാവേലിക്കരയിലെ ബന്ധുവീടിന്‍റെ സമീപത്തു നിന്നും എസ്ഐമാരായ എം. പ്രദീപ്, കെ.ആർ. രാജീവ് നാഥ്, എഎസ്ഐ എം.ജി. സന്തോഷ്, എസ്‌സിപിഒ ശ്യാം ആർ. മേനോൻ, സിപിഒ ബിബിൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.