കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ ബയോ മൈനിംഗിന് ജോലികള്‍ ചെയ്തിരുന്ന സോണ്ട ഇന്‍ഫ്രാ ടെക്കിന്റെയും ജൈവമാലിന്യകരാറെടുത്ത സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെയും ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. തീപിടിതത്തില്‍ അട്ടിമറി നടന്നോയെന്നതാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. അതേസമയം ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനായിട്ടില്ല.
ജൈവമാലിന്യവും അജൈവ മാലിന്യങ്ങളും തരം തിരിച്ചിരുന്നവരെയാണ് കാണാതായത്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇവര്‍ ജോലി ചെയ്തിട്ടില്ലെങ്കിലും ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ഇവരേയും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
കേസില്‍ ഇതുവരെ 55 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സെക്ടര്‍ ഒന്നില്‍ നിന്നാണ് തീ ആദ്യം പടര്‍ന്നതെന്ന് കഴിഞ്ഞ ദിവസം പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതേസമയം ഇതര സെക്ടറുകളുടെ സ്ഥിതിയും പരിശോധിക്കും.
ഇതിന്റെ ഭാഗമായി നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്സര്‍വേറ്ററി സംവിധാനത്തില്‍നിന്നുള്ള ഉപഗ്രഹദൃശ്യങ്ങള്‍ ശേഖരിക്കാനാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കം. കാലാവസ്ഥാവകുപ്പിന്റെ സഹായത്തോടെയാകും ഇവ ശേഖരിക്കുക. തീപിടിത്ത സമയത്തെയും ഇതിനു തൊട്ടുമുമ്പുള്ള സമയത്തെയും ദൃശ്യങ്ങള്‍ ശേഖരിക്കും
ജൈവമാലിന്യവും അജൈവ മാലിന്യങ്ങളും തരം തിരിച്ചിരുന്നവരെയാണ് കാണാതായത്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇവര്‍ ജോലി ചെയ്തിട്ടില്ലെങ്കിലും ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ഇവരേയും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
കേസില്‍ ഇതുവരെ 55 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സെക്ടര്‍ ഒന്നില്‍ നിന്നാണ് തീ ആദ്യം പടര്‍ന്നതെന്ന് കഴിഞ്ഞ ദിവസം പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതേസമയം ഇതര സെക്ടറുകളുടെ സ്ഥിതിയും പരിശോധിക്കും.
ഇതിന്റെ ഭാഗമായി നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്സര്‍വേറ്ററി സംവിധാനത്തില്‍നിന്നുള്ള ഉപഗ്രഹദൃശ്യങ്ങള്‍ ശേഖരിക്കാനാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നീക്കം. കാലാവസ്ഥാവകുപ്പിന്റെ സഹായത്തോടെയാകും ഇവ ശേഖരിക്കുക. തീപിടിത്ത സമയത്തെയും ഇതിനു തൊട്ടുമുമ്പുള്ള സമയത്തെയും ദൃശ്യങ്ങള്‍ ശേഖരിക്കും