നിലന്പൂർ: ഉണ്ടായിരുന്ന വനപാത അടഞ്ഞിട്ട് 14 വർഷങ്ങൾ. ആദിവാസി ക്ഷേമത്തിന്റെ പേരിൽ കോടികൾ ചെലവഴിക്കുന്ന സംസ്ഥാനത്താണ് കോളനിയിലേക്ക് എത്താൻ വഴിയില്ലാതെ പണിയ വിഭാഗത്തിൽപ്പെട്ട 26 ആദിവാസി കുടുംബങ്ങൾ ദുരിത ജീവിതം നയിക്കുന്നത്. എംഎൽഎ ഉൾപ്പെടെയുള്ളവർ കോളനിയിലേക്ക് ഗതാഗത സൗകര്യത്തിന് റോഡ് ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകിയിട്ട് ഒരു പതിറ്റാണ്ട് കഴിയുന്നു.
ഇപ്പോഴും റോഡ് വാഗ്ദാനത്തിൽ തന്നെ. ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലാണ് കുറുഞ്ഞി പണിയർ വിഭാഗത്തിൽ ഉൾപ്പെട്ട 26 കുടുംബങ്ങൾ ദുരിത ജീവിതത്തിൽ കഴിയുന്നത്. വാഹന ഗതാഗതമുള്ള നിലന്പൂർ-നായാടംപൊയിൽ മലയോര പാതയിൽ നിന്ന് ഒന്നര കിലോമീറ്റർ നടന്നു വേണം ഇവർക്ക് കോളനി വീടുകളിലേക്ക് എത്താൻ. അതും സ്വകാര്യ വ്യക്തിയുടെ പറന്പിലൂടെ. സ്ഥലം ഉടമ വഴിയടച്ചാൽ പിന്നെ ഇവർക്ക് കോളനിയിലെത്താൻ മറ്റ് വഴിയില്ല. സ്ഥലം ഉടമയുടെ ദയയിലാണ് ഈ കുടുംബങ്ങളുടെ യാത്ര.
1970-തുകളിൽ മൂലേപ്പാടം-പാലക്കയം വഴി അന്പുമലയിലേക്ക് വനം വകുപ്പ് നിർമിച്ച കൂപ്പ് റോഡ് ഉണ്ടായിരുന്നു. എന്നാൽ 2009 -ൽ വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായി റോഡ് തകർന്നു. പീന്നീട് അറ്റകുറ്റപണി നടത്തിയെങ്കിലും നിർമാണ തകരാർ മൂലം റോഡ് പിന്നെയും തകർന്നു. കഴിഞ്ഞ 14 വർഷമായി ഈ പാത അടഞ്ഞ് കിടക്കുകയാണ്.
കളക്ടർമാർ, എംഎൽഎ ഗ്രാമപ്പഞ്ചായത്ത് അധികൃതർ, വനം വകുപ്പ്, ഐടിഡിപി എന്നിവർ റോഡ് വാഗ്ദാനം നടത്തുന്നതല്ലാതെ കോളനിക്കാരുടെ ദുരിതയാത്രക്ക് മാത്രം അറുതിയില്ലെന്ന് കോളനിമൂപ്പൻ ചെന്പൻ പറയുന്നു. കക്കാടംപൊയിലിലെ റേഷൻകടയിൽ നിന്ന് ജീപ്പിൽകൊണ്ടു വരുന്ന ഭക്ഷ്യധാന്യങ്ങൾ ഒന്നര കിലോമീറ്റർ തല ചുമടായി കുത്തനെയുള്ള ഇറക്കവും അതേപോലെയുള്ള കയറ്റവും കയറി വേണം കോളനിയിലെത്തിക്കാൻ.
ഏറ്റവും അടുത്ത അങ്ങാടിയായ വെണ്ടേക്കുംപൊയിലിൽ പോയി വരണമെങ്കിൽ മൂന്ന് കിലോമീറ്റർ കാൽനടയായി പോകണം. 2000-2005 കാലയളവിൽ ലിസി ജോസഫ് ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ കുറുവൻപുഴക്ക് കുറുകെ അന്പുമല കടവിൽ നിർമിച്ച കന്പി പാലമാണ് മഴക്കാലത്ത് കോളനിയിൽ എത്താനുള്ള ഏക മാർഗ്ഗം. കോളനിയിൽ നിലവിൽ കുടിവെള്ളവും വൈദ്യുതിയുമെല്ലാം ഉണ്ടെങ്കിലും റോഡ് ഇല്ലാത്തത് ദുരിതത്തിന്റെ ആക്കം കൂട്ടുകയാണ്.
വല്ലപ്പോഴും എത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരും സ്കൂളുകളിൽ നിന്ന് കുട്ടികളെ തേടിയെത്തുന്ന അധ്യാപകനായ ഇല്ലിക്കൽ റഷീദലിയുമാണ് ഇവരുടെ ഏക ആശ്വാസം. തെരഞ്ഞെടുപ്പ് സമയങ്ങളിൽ നേതാക്കളുടെ വലിയപട തന്നെ കോളനിയിൽ എത്തും.
പിന്നെ അടുത്ത തെരഞ്ഞെടുപ്പ് വരണം. നിലന്പൂർ-നായാടംപൊയിൽ മലയോര പാതയിൽ കെഎസ്ആർടിസി യുടെ മിനി ബസ് സർവ്വീസ് നടത്തുന്നത് ഇവർക്ക് ചെറിയ ആശ്വാസം തന്നെയാണ്. എന്നാൽ ഞായറാഴ്ച്ച ഈ സർവീസ് മുടങ്ങുന്നതിനാൽ അകന്പാടത്തേക്കോ കക്കാടംപൊയിലേക്കോ പോകാൻ ടാക്സി ജീപ്പ് വിളിക്കണം.
ഇപ്പോഴും റോഡ് വാഗ്ദാനത്തിൽ തന്നെ. ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം ഉൾവനത്തിലാണ് കുറുഞ്ഞി പണിയർ വിഭാഗത്തിൽ ഉൾപ്പെട്ട 26 കുടുംബങ്ങൾ ദുരിത ജീവിതത്തിൽ കഴിയുന്നത്. വാഹന ഗതാഗതമുള്ള നിലന്പൂർ-നായാടംപൊയിൽ മലയോര പാതയിൽ നിന്ന് ഒന്നര കിലോമീറ്റർ നടന്നു വേണം ഇവർക്ക് കോളനി വീടുകളിലേക്ക് എത്താൻ. അതും സ്വകാര്യ വ്യക്തിയുടെ പറന്പിലൂടെ. സ്ഥലം ഉടമ വഴിയടച്ചാൽ പിന്നെ ഇവർക്ക് കോളനിയിലെത്താൻ മറ്റ് വഴിയില്ല. സ്ഥലം ഉടമയുടെ ദയയിലാണ് ഈ കുടുംബങ്ങളുടെ യാത്ര.
1970-തുകളിൽ മൂലേപ്പാടം-പാലക്കയം വഴി അന്പുമലയിലേക്ക് വനം വകുപ്പ് നിർമിച്ച കൂപ്പ് റോഡ് ഉണ്ടായിരുന്നു. എന്നാൽ 2009 -ൽ വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായി റോഡ് തകർന്നു. പീന്നീട് അറ്റകുറ്റപണി നടത്തിയെങ്കിലും നിർമാണ തകരാർ മൂലം റോഡ് പിന്നെയും തകർന്നു. കഴിഞ്ഞ 14 വർഷമായി ഈ പാത അടഞ്ഞ് കിടക്കുകയാണ്.
കളക്ടർമാർ, എംഎൽഎ ഗ്രാമപ്പഞ്ചായത്ത് അധികൃതർ, വനം വകുപ്പ്, ഐടിഡിപി എന്നിവർ റോഡ് വാഗ്ദാനം നടത്തുന്നതല്ലാതെ കോളനിക്കാരുടെ ദുരിതയാത്രക്ക് മാത്രം അറുതിയില്ലെന്ന് കോളനിമൂപ്പൻ ചെന്പൻ പറയുന്നു. കക്കാടംപൊയിലിലെ റേഷൻകടയിൽ നിന്ന് ജീപ്പിൽകൊണ്ടു വരുന്ന ഭക്ഷ്യധാന്യങ്ങൾ ഒന്നര കിലോമീറ്റർ തല ചുമടായി കുത്തനെയുള്ള ഇറക്കവും അതേപോലെയുള്ള കയറ്റവും കയറി വേണം കോളനിയിലെത്തിക്കാൻ.
ഏറ്റവും അടുത്ത അങ്ങാടിയായ വെണ്ടേക്കുംപൊയിലിൽ പോയി വരണമെങ്കിൽ മൂന്ന് കിലോമീറ്റർ കാൽനടയായി പോകണം. 2000-2005 കാലയളവിൽ ലിസി ജോസഫ് ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ കുറുവൻപുഴക്ക് കുറുകെ അന്പുമല കടവിൽ നിർമിച്ച കന്പി പാലമാണ് മഴക്കാലത്ത് കോളനിയിൽ എത്താനുള്ള ഏക മാർഗ്ഗം. കോളനിയിൽ നിലവിൽ കുടിവെള്ളവും വൈദ്യുതിയുമെല്ലാം ഉണ്ടെങ്കിലും റോഡ് ഇല്ലാത്തത് ദുരിതത്തിന്റെ ആക്കം കൂട്ടുകയാണ്.
വല്ലപ്പോഴും എത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരും സ്കൂളുകളിൽ നിന്ന് കുട്ടികളെ തേടിയെത്തുന്ന അധ്യാപകനായ ഇല്ലിക്കൽ റഷീദലിയുമാണ് ഇവരുടെ ഏക ആശ്വാസം. തെരഞ്ഞെടുപ്പ് സമയങ്ങളിൽ നേതാക്കളുടെ വലിയപട തന്നെ കോളനിയിൽ എത്തും.
പിന്നെ അടുത്ത തെരഞ്ഞെടുപ്പ് വരണം. നിലന്പൂർ-നായാടംപൊയിൽ മലയോര പാതയിൽ കെഎസ്ആർടിസി യുടെ മിനി ബസ് സർവ്വീസ് നടത്തുന്നത് ഇവർക്ക് ചെറിയ ആശ്വാസം തന്നെയാണ്. എന്നാൽ ഞായറാഴ്ച്ച ഈ സർവീസ് മുടങ്ങുന്നതിനാൽ അകന്പാടത്തേക്കോ കക്കാടംപൊയിലേക്കോ പോകാൻ ടാക്സി ജീപ്പ് വിളിക്കണം.