നിലന്പൂർ: വധശ്രമകേസിൽ പ്രതികളായ സഹോദരങ്ങൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. നിലന്പൂർ ചന്തക്കുന്ന് ചാരംകുളം സ്വദേശികളായ പാലോട്ടിൽ ഫാസിൽ എന്ന ഇറച്ചി ഫാസിൽ, ഇയാളുടെ സഹോദരൻ ഫൈസൽ എന്നിവരെയാണ് മഞ്ചേരി അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് അരുണ്‍ ബെച്ചു 13 മാസം തടവിന് ശിക്ഷിച്ചത്. 2017 ഡിസംബർ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരാതിക്കാരനെ പ്രതി സൗഹാർദ്ദം നടിച്ച് സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതികളുടെ സഹോദരിയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് പ്രതികൾ വിറക്ക് വടി കൊണ്ട് അടച്ചിട്ട വീട്ടിൽ വച്ച് ഗുരുതരമായി അടിച്ച് പരിക്കേൽപിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെ ഫോണിൽ നിന്ന് സഹോദരൻമാരെ വിളിച്ച് വരുത്തി അവരേയും തടഞ്ഞ് നിർത്തി അടിച്ച് പരിക്കേൽപിച്ചിരുന്നു. നിലന്പൂർ പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഫാസിൽ.
പരാതിക്കാരനെ പ്രതി സൗഹാർദ്ദം നടിച്ച് സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതികളുടെ സഹോദരിയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് പ്രതികൾ വിറക്ക് വടി കൊണ്ട് അടച്ചിട്ട വീട്ടിൽ വച്ച് ഗുരുതരമായി അടിച്ച് പരിക്കേൽപിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെ ഫോണിൽ നിന്ന് സഹോദരൻമാരെ വിളിച്ച് വരുത്തി അവരേയും തടഞ്ഞ് നിർത്തി അടിച്ച് പരിക്കേൽപിച്ചിരുന്നു. നിലന്പൂർ പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഫാസിൽ.