എടക്കര: സ്റ്റോക്ക് മാർക്കറ്റിംഗിന്റെ മറവിൽ കോടികളുടെ ഓഹരി വിപണി തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരെ പരാതി പ്രവാഹം. മുണ്ടയിൽ പ്രവർത്തിച്ചിരുന്ന നാഫി അസോസിയേറ്റ്സ് എൽഎൽപി എന്ന ട്രേഡിംഗ് കന്പനിക്കെതിരേയണ് ഇരകളായ ആളുകൾ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. 550-തിലേറെ പേർ പരാതിയുമായി വഴിക്കടവ് പോലീസിനെ ഇന്നലെവരെ സമീപിച്ചിട്ടുണ്ട്. കോടികൾ തട്ടിയെടുത്ത ഈ കേസിൽ പ്രതികളായ വഴിക്കടവ് പൂവത്തിപ്പൊയിൽ കാട്ടുമഠത്തിൽ നിസാബുദീൻ(32), ബാബർമുക്ക് ചക്കിപ്പറന്പൻ മുഹമ്മദ് ഫഹദ്(34), വടക്കൻ ഇല്യാസ് (30) എന്നിവരെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പിനിരയായ ബാർബർമുക്ക് സ്വദേശിനിയുടെ പതിനേഴ് സെന്റ് ഭൂമിയും വീടും മാർക്കറ്റിംഗ് കന്പനിയുടെ പേരിൽ പ്രതികൾ തട്ടിയെടുത്തതിനെത്തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേണമാരംഭിച്ചതും പ്രതികളെ അറസ്റ്റ് ചെയ്്തതും.
തട്ടിപ്പിനിരയായ ബാർബർമുക്ക് സ്വദേശിനിയുടെ പതിനേഴ് സെന്റ് ഭൂമിയും വീടും മാർക്കറ്റിംഗ് കന്പനിയുടെ പേരിൽ പ്രതികൾ തട്ടിയെടുത്തതിനെത്തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേണമാരംഭിച്ചതും പ്രതികളെ അറസ്റ്റ് ചെയ്്തതും.