കളമശേരി : നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി പി. രാജീവ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നതിനുള്ള പ്രവർത്തനം ഊർജിതമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാട്ടർ അഥോറിറ്റിയുടെ മുപ്പത്തടത്തെയും ആലുവയിലെയും പോയിന്റുകളിൽ നിന്ന് ടാങ്കർ ലോറികളിൽ വെളളം നിറക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ടാങ്കർ ലോറികൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കണമെന്ന് വിവിധ പഞ്ചായത്ത്, നഗരസഭ അധ്യക്ഷരോട് മന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കളമശേരി നഗരസഭ അധ്യക്ഷ സീമ കണ്ണൻ, ഏലൂർ നഗരസഭാധ്യക്ഷൻ എ.ഡി. സുജിൽ, കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, കടുങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദു മോൾ, ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാട്ടർ അഥോറിറ്റിയുടെ മുപ്പത്തടത്തെയും ആലുവയിലെയും പോയിന്റുകളിൽ നിന്ന് ടാങ്കർ ലോറികളിൽ വെളളം നിറക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ടാങ്കർ ലോറികൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കണമെന്ന് വിവിധ പഞ്ചായത്ത്, നഗരസഭ അധ്യക്ഷരോട് മന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കളമശേരി നഗരസഭ അധ്യക്ഷ സീമ കണ്ണൻ, ഏലൂർ നഗരസഭാധ്യക്ഷൻ എ.ഡി. സുജിൽ, കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, കടുങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദു മോൾ, ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.