നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സമീപ കാലത്തെ ഏറ്റവും വലിയ സ്വർണവേട്ട നടത്തി. ഒരേ യാത്രക്കാരനിൽ നിന്നുതന്നെ രണ്ടിടങ്ങളിലായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം പിടിച്ചുവെന്നതും ആദ്യ സംഭവമാണ്. 2.6 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. വിപണിയിൽ 1.25 കോടിയോളം രൂപ ഇതിന് വിലയുണ്ട്. അബുദാബിയിൽനിന്നുവന്ന മലപ്പുറം സ്വദേശി ഷഹീർ ആണ് ശരീരത്തിൽ രണ്ടിടത്തായി സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നത്.
സ്വർണ മിശ്രിതം നാലു കാപ്സ്യൂളുകളാക്കി ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു. 1,158.55 ഗ്രാം സ്വർണമാണ് സഹീർ അനധികൃതമായി കടത്താൻ ശ്രമിച്ചത്. അടി വസ്ത്രത്തിൽ ഒളിപ്പിച്ച 636.85 ഗ്രാം കുഴമ്പു രൂപത്തിലാക്കിയാണ് കൊണ്ടുവന്നത്. വസ്ത്രത്തിൽ തേയ്ച്ച് പിടിപ്പിച്ചിരിക്കുകയായിരുന്നു.
ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങിയ ഇയാൾ ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാനാണ് ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ അബ്ദുൾ സലീമിൽ നിന്നുമാണ് 873.98 ഗ്രാം സ്വർണം പിടിച്ചത്. സ്വർണം മിശ്രിതമാക്കി മൂന്ന് കാപ്സ്യൂളുകളിൽ നിറച്ചാണ് കൊണ്ടുവന്നത്. കാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു.
സ്വർണ മിശ്രിതം നാലു കാപ്സ്യൂളുകളാക്കി ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു. 1,158.55 ഗ്രാം സ്വർണമാണ് സഹീർ അനധികൃതമായി കടത്താൻ ശ്രമിച്ചത്. അടി വസ്ത്രത്തിൽ ഒളിപ്പിച്ച 636.85 ഗ്രാം കുഴമ്പു രൂപത്തിലാക്കിയാണ് കൊണ്ടുവന്നത്. വസ്ത്രത്തിൽ തേയ്ച്ച് പിടിപ്പിച്ചിരിക്കുകയായിരുന്നു.
ഇൻഡിഗോ വിമാനത്തിൽ വന്നിറങ്ങിയ ഇയാൾ ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാനാണ് ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ അബ്ദുൾ സലീമിൽ നിന്നുമാണ് 873.98 ഗ്രാം സ്വർണം പിടിച്ചത്. സ്വർണം മിശ്രിതമാക്കി മൂന്ന് കാപ്സ്യൂളുകളിൽ നിറച്ചാണ് കൊണ്ടുവന്നത്. കാപ്സ്യൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു.