വടക്കാഞ്ചേരി: വാഴാനിപുഴയിൽ മാലിന്യങ്ങൾ നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു.
ആറ്റത്ര കർക്കിടകത്തുകാവ് ക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകുന്ന വാഴാനി പുഴയിലാണ് ഒഴുക്ക് തടസപ്പെടുത്തുന്ന നിലയിൽ മാലിന്യങ്ങളും മണ്ണും. പുഴയോരത്തെ സ്വകാര്യവ്യക്തികളുടെ പറന്പുകളിൽ നിന്നുള്ള മരങ്ങൾ കടപുഴകി വീണു പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്നുണ്ട്. കൂടാതെ മണ്‍തിട്ടകൾ രൂപപ്പെട്ട് പുഴയുടെ ആഴംകുറഞ്ഞ് പുഴ ഒരു വശത്തായി ചുരുങ്ങി. വാഴാനിയിൽ നിന്നും ഉത്ഭവിച്ച് കൃഷിയിടങ്ങളുടേയും സാധാരണക്കാരുടേയും ദാഹമകറ്റിയിട്ടുള്ള ഈ പുഴ ഇന്ന് നാശത്തിന്റെ വക്കിലാണ്. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ അധികൃതർ ഉടൻ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ആറ്റത്ര കർക്കിടകത്തുകാവ് ക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകുന്ന വാഴാനി പുഴയിലാണ് ഒഴുക്ക് തടസപ്പെടുത്തുന്ന നിലയിൽ മാലിന്യങ്ങളും മണ്ണും. പുഴയോരത്തെ സ്വകാര്യവ്യക്തികളുടെ പറന്പുകളിൽ നിന്നുള്ള മരങ്ങൾ കടപുഴകി വീണു പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്നുണ്ട്. കൂടാതെ മണ്‍തിട്ടകൾ രൂപപ്പെട്ട് പുഴയുടെ ആഴംകുറഞ്ഞ് പുഴ ഒരു വശത്തായി ചുരുങ്ങി. വാഴാനിയിൽ നിന്നും ഉത്ഭവിച്ച് കൃഷിയിടങ്ങളുടേയും സാധാരണക്കാരുടേയും ദാഹമകറ്റിയിട്ടുള്ള ഈ പുഴ ഇന്ന് നാശത്തിന്റെ വക്കിലാണ്. പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ അധികൃതർ ഉടൻ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.