പാലപ്പിള്ളി: തോട്ടത്തിൽ വീണ്ടും കാട്ടാനയിറങ്ങി ഭീതി പരത്തി. ശനിയാഴ്ച രാവിലെ ഹാരിസണ് കന്പനിയുടെ 90 ഫീൽഡിലാണ് കുട്ടികൾ ഉൾപ്പടെ 20ഓളം ആനകൾ നിലയുറപ്പിച്ചിരിക്കുന്നത്. പുലർച്ചെ കാടിറങ്ങിയ ആന തോട്ടത്തിന്റെ പല ഭാഗങ്ങളിൽ നിലയുറപ്പിച്ചതോടെ തൊഴിലാളികൾ ടാപ്പിംഗ് നടത്താതെ മടങ്ങി. ഒറ്റയായും കൂട്ടമായും ആനകൾ നിന്നതോടെ ആക്രമണ ഭീതിയിലായിരുന്നു തൊഴിലാളികൾ. പിള്ളത്തോടിനു സമീപത്തെ ആനത്താരയിലൂടെയാണ് ഇന്നും ആനകൾ തോട്ടത്തിലെത്തിയത്.
കഴിഞ്ഞ ദിവസം ആനക്കൂട്ടത്തിന്റെ മുന്പിൽ പെട്ട് ബൈക്ക് മറിഞ്ഞു തൊഴിലാളികളായ ദന്പതികൾക്കു പരിക്കേറ്റതും ആനത്താരിക്കു സമീപമാണ്. കാടിറങ്ങുന്ന ആനക്കൂട്ടം പകൽ സമയത്തും റോഡ് മുറിച്ചുകടക്കുന്നത് വാഹനയാത്രക്കാർക്കും ആശങ്കക്കിടയാക്കുന്നുണ്ട്.
രാവിലെ മുതൽ തോട്ടങ്ങളിൽ ചിന്നംവിളിച്ചു നടക്കുന്ന ആനക്കൂട്ടത്തെ വനപാലകരുടെയും തൊഴിലാളികളുടെയും ശ്രമഫലമായി ഉച്ചയോടെ കാടുകയറ്റുകയായിരുന്നു. ആനകൾ സ്ഥിരമായി പോകുന്ന പാതയോരത്ത് മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ജീവൻ പണയപ്പെടുത്തി ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു കാര്യക്ഷമമായ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ദിവസം ആനക്കൂട്ടത്തിന്റെ മുന്പിൽ പെട്ട് ബൈക്ക് മറിഞ്ഞു തൊഴിലാളികളായ ദന്പതികൾക്കു പരിക്കേറ്റതും ആനത്താരിക്കു സമീപമാണ്. കാടിറങ്ങുന്ന ആനക്കൂട്ടം പകൽ സമയത്തും റോഡ് മുറിച്ചുകടക്കുന്നത് വാഹനയാത്രക്കാർക്കും ആശങ്കക്കിടയാക്കുന്നുണ്ട്.
രാവിലെ മുതൽ തോട്ടങ്ങളിൽ ചിന്നംവിളിച്ചു നടക്കുന്ന ആനക്കൂട്ടത്തെ വനപാലകരുടെയും തൊഴിലാളികളുടെയും ശ്രമഫലമായി ഉച്ചയോടെ കാടുകയറ്റുകയായിരുന്നു. ആനകൾ സ്ഥിരമായി പോകുന്ന പാതയോരത്ത് മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ജീവൻ പണയപ്പെടുത്തി ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു കാര്യക്ഷമമായ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.