തൃശൂർ: ഡോക്ടർമാരുടെ നേരെയുണ്ടാവുന്ന അതിക്രമങ്ങളും ആശുപത്രികളിലെ സംഘർഷങ്ങളും കേവല ക്രമസമാധാന വിഷയമായി കാണാതെ ആരോഗ്യ രംഗത്തെ സമ്മർദങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാവണമെന്ന് ആർഎംപിഐ.
പ്രാഥമികാരോഗ്യ - സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളും സർക്കാർ ആശുപത്രികളും കുടുംബാരോഗ്യ കേന്ദങ്ങളായി പേരുമാറ്റിയെന്നല്ലാതെ സൗകര്യങ്ങൾ വർധിപ്പിച്ചില്ല.ആവശ്യത്തിനു ജീവനക്കാരില്ല. കിടത്തിചികിത്സ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കു പരിമിതപ്പെടുത്തുന്നത് തിരക്കു താങ്ങാനാവാത്ത സ്ഥിതിയാണുണ്ടാക്കുന്നത്. ആശുപത്രിയിലെ സംഘർഷങ്ങളുടെ അടിസ്ഥാന കാരണം ചികിത്സാ സൗകര്യങ്ങളുടെ കുറവും സുതാര്യതയില്ലാത്തതുമാണ്.
രോഗവിവരങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കണം, ചികിത്സാ ചെലവുകൾക്കും ആശുപത്രി ചെലവുകൾക്കും നിയന്ത്രണം വേണം, ഗ്രാമതല ആശുപതികളിൽ കിടത്തി ചികിത്സക്കും പ്രസവചികിത്സക്കും ശിശുപരിചരണത്തിനും സൗകര്യമൊരുക്കണം, ഗുരുതര രോഗചികിത്സയ്ക്കു രണ്ടാമതൊരഭിപ്രായം തേടാൻ സംവിധാനമുണ്ടാക്കണം തുടങ്ങിയ ആവശ്യങ്ങളുമടങ്ങിയ നിവേദനം ആരോഗ്യ മന്ത്രിക്കു നൽകിയതായി സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ്, സെക്രട്ടറിഎൻ. വേണു എന്നിവർ അറിയിച്ചു.
പ്രാഥമികാരോഗ്യ - സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളും സർക്കാർ ആശുപത്രികളും കുടുംബാരോഗ്യ കേന്ദങ്ങളായി പേരുമാറ്റിയെന്നല്ലാതെ സൗകര്യങ്ങൾ വർധിപ്പിച്ചില്ല.ആവശ്യത്തിനു ജീവനക്കാരില്ല. കിടത്തിചികിത്സ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കു പരിമിതപ്പെടുത്തുന്നത് തിരക്കു താങ്ങാനാവാത്ത സ്ഥിതിയാണുണ്ടാക്കുന്നത്. ആശുപത്രിയിലെ സംഘർഷങ്ങളുടെ അടിസ്ഥാന കാരണം ചികിത്സാ സൗകര്യങ്ങളുടെ കുറവും സുതാര്യതയില്ലാത്തതുമാണ്.
രോഗവിവരങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കണം, ചികിത്സാ ചെലവുകൾക്കും ആശുപത്രി ചെലവുകൾക്കും നിയന്ത്രണം വേണം, ഗ്രാമതല ആശുപതികളിൽ കിടത്തി ചികിത്സക്കും പ്രസവചികിത്സക്കും ശിശുപരിചരണത്തിനും സൗകര്യമൊരുക്കണം, ഗുരുതര രോഗചികിത്സയ്ക്കു രണ്ടാമതൊരഭിപ്രായം തേടാൻ സംവിധാനമുണ്ടാക്കണം തുടങ്ങിയ ആവശ്യങ്ങളുമടങ്ങിയ നിവേദനം ആരോഗ്യ മന്ത്രിക്കു നൽകിയതായി സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ്, സെക്രട്ടറിഎൻ. വേണു എന്നിവർ അറിയിച്ചു.