തൊടുപുഴ: മൂന്നാർ മേഖലയിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി എം.എം. മണി എംഎൽഎയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ കൈയേറി അമ്യൂസ്മെന്റ് പാർക്ക് നിർമിക്കുന്നതിനു സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പത്രസമ്മേളനത്തിൽ ആരോപിച്ചു.
അമ്യൂസ്മെന്റ് പാർക്കിനായി മൂന്നാറിലും ആനയിറങ്കലിലും വൈദ്യുതിവകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായാണ് ഹൈഡൽ ടുറിസം സെന്റർ പാട്ടത്തിനു നൽകിയിരിക്കുന്നത്. ഈ കരാർ റദ്ദ് ചെയ്യണം.
എം.എം. മണി വൈദ്യുതിമന്ത്രിയും ഹൈഡൽ ടൂറിസം സെന്റർ ചെയർമാനുമായ കാലയളവിലാണ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് കോടികൾ വിലമതിക്കുന്ന ഭൂമി കൈമാറിയത്. മൂന്നാർ ഹെഡ് വർക്ക് ഡാമിന്റെ ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സഹകരണ ബാങ്കിനും ആനയിറങ്കലിൽ പെരുന്പാവൂർ കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്പർശം ടൂറിസം ചാരിറ്റബിൾ സൊസൈറ്റിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.
വൈദ്യുതി ബോർഡിന്റെ കൈവശമുള്ള ഭൂമിയിൽ ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കണമെങ്കിൽ കെ എസ്ഇബി ഡയറക്ടർ ബോർഡിന്റെ അനുമതി ആവശ്യമാണ്. ഡാമിനോടുചേർന്നുള്ള നിർമാണങ്ങൾക്ക് ഡാം സേഫ്റ്റി അഥോറിറ്റിയുടെ അനുമതിയും വേണം. രണ്ടിടത്തും ഇതിനുള്ള അനുമതി നൽകിയിട്ടില്ല. 2015-ൽ വിവിധ ഡാമുകളിൽ ബോട്ടിംഗിന് നൽകിയ അനുമതിയുടെ മറവിലാണ് ഇപ്പോൾ മൂന്നാറിലും ആനയിറങ്കലിലും പാർക്കിന്റെ നിർമാണം നടത്തുന്നത്.
മൂന്നാർ ഹെഡ് വർക്ക് ഡാമിലാകട്ടെ വൈദ്യുതി ബോർഡിന്റെ കൈവശമുള്ള നാലേക്കർ ഭൂമിയിലാണ് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കുന്നത്. ഈ സ്ഥലം ഹൈഡൽ ടൂറിസം സെന്റർ പാർക്ക് നിർമിക്കാൻ പാട്ടത്തിനു നൽകിയതാണെന്നും ഇതിന്റെ നിർമാണം നിയമപരമാണെന്നുമാണ് ബാങ്കിന്റെ അവകാശവാദം. എന്നാൽ, ബാങ്കിന്റെ വാദം തെറ്റാണെന്ന് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ എൻഒസിക്കായി ബാങ്ക് നൽകിയ അപേക്ഷ പരിശോധിച്ചാൽ വ്യക്തമാകും. അപേക്ഷയോടൊപ്പം ബാങ്ക് സമർപ്പിച്ച പെർമിസീവ് സാംക്ഷൻ 2015ലെയാണ്. ഇതിൽ അമ്യൂസ്മെന്റ് പാർക്കിന് അനുമതി നൽകിയിട്ടില്ല. വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ പെർമിസീവ് സാംക്്ഷൻ നൽകിയത് 2015-ലും 2019-ലുമാണ്.
2019ൽ പൊന്മുടിയിൽ 21 ഏക്കർ ഭൂമിയിൽ പാർക്ക് നിർമിക്കാൻ എം.എം. മണിയുടെ ബന്ധു പ്രസിഡന്റായ ബാങ്കിന് നൽകിയ അനുമതി നേരത്തെ വിവാദമായിരുന്നു. മുൻ വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം ചെയർമാനുമായിരുന്ന എം.എം. മണിയും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടറും ചേർന്നാണ് നിയമവിരുദ്ധമായ ഈ കരാർ നൽകിയത്. അടിയന്തരമായി കരാർ റദ്ദ് ചെയ്ത് സർക്കാർ ഭൂമി ഏറ്റെടുക്കണം. അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയ എം.എം. മണിക്കും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർക്കുമെതിരേ കേസെടുത്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജോ മാണി പറഞ്ഞു.
അമ്യൂസ്മെന്റ് പാർക്കിനായി മൂന്നാറിലും ആനയിറങ്കലിലും വൈദ്യുതിവകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായാണ് ഹൈഡൽ ടുറിസം സെന്റർ പാട്ടത്തിനു നൽകിയിരിക്കുന്നത്. ഈ കരാർ റദ്ദ് ചെയ്യണം.
എം.എം. മണി വൈദ്യുതിമന്ത്രിയും ഹൈഡൽ ടൂറിസം സെന്റർ ചെയർമാനുമായ കാലയളവിലാണ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് കോടികൾ വിലമതിക്കുന്ന ഭൂമി കൈമാറിയത്. മൂന്നാർ ഹെഡ് വർക്ക് ഡാമിന്റെ ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സഹകരണ ബാങ്കിനും ആനയിറങ്കലിൽ പെരുന്പാവൂർ കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്പർശം ടൂറിസം ചാരിറ്റബിൾ സൊസൈറ്റിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.
വൈദ്യുതി ബോർഡിന്റെ കൈവശമുള്ള ഭൂമിയിൽ ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കണമെങ്കിൽ കെ എസ്ഇബി ഡയറക്ടർ ബോർഡിന്റെ അനുമതി ആവശ്യമാണ്. ഡാമിനോടുചേർന്നുള്ള നിർമാണങ്ങൾക്ക് ഡാം സേഫ്റ്റി അഥോറിറ്റിയുടെ അനുമതിയും വേണം. രണ്ടിടത്തും ഇതിനുള്ള അനുമതി നൽകിയിട്ടില്ല. 2015-ൽ വിവിധ ഡാമുകളിൽ ബോട്ടിംഗിന് നൽകിയ അനുമതിയുടെ മറവിലാണ് ഇപ്പോൾ മൂന്നാറിലും ആനയിറങ്കലിലും പാർക്കിന്റെ നിർമാണം നടത്തുന്നത്.
മൂന്നാർ ഹെഡ് വർക്ക് ഡാമിലാകട്ടെ വൈദ്യുതി ബോർഡിന്റെ കൈവശമുള്ള നാലേക്കർ ഭൂമിയിലാണ് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കുന്നത്. ഈ സ്ഥലം ഹൈഡൽ ടൂറിസം സെന്റർ പാർക്ക് നിർമിക്കാൻ പാട്ടത്തിനു നൽകിയതാണെന്നും ഇതിന്റെ നിർമാണം നിയമപരമാണെന്നുമാണ് ബാങ്കിന്റെ അവകാശവാദം. എന്നാൽ, ബാങ്കിന്റെ വാദം തെറ്റാണെന്ന് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ എൻഒസിക്കായി ബാങ്ക് നൽകിയ അപേക്ഷ പരിശോധിച്ചാൽ വ്യക്തമാകും. അപേക്ഷയോടൊപ്പം ബാങ്ക് സമർപ്പിച്ച പെർമിസീവ് സാംക്ഷൻ 2015ലെയാണ്. ഇതിൽ അമ്യൂസ്മെന്റ് പാർക്കിന് അനുമതി നൽകിയിട്ടില്ല. വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ പെർമിസീവ് സാംക്്ഷൻ നൽകിയത് 2015-ലും 2019-ലുമാണ്.
2019ൽ പൊന്മുടിയിൽ 21 ഏക്കർ ഭൂമിയിൽ പാർക്ക് നിർമിക്കാൻ എം.എം. മണിയുടെ ബന്ധു പ്രസിഡന്റായ ബാങ്കിന് നൽകിയ അനുമതി നേരത്തെ വിവാദമായിരുന്നു. മുൻ വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം ചെയർമാനുമായിരുന്ന എം.എം. മണിയും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടറും ചേർന്നാണ് നിയമവിരുദ്ധമായ ഈ കരാർ നൽകിയത്. അടിയന്തരമായി കരാർ റദ്ദ് ചെയ്ത് സർക്കാർ ഭൂമി ഏറ്റെടുക്കണം. അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയ എം.എം. മണിക്കും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർക്കുമെതിരേ കേസെടുത്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജോ മാണി പറഞ്ഞു.