മഞ്ചേരി: പലചരക്ക് കടക്ക് പെട്രോൾ ഒഴിച്ച് തീയിട്ട യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് ഷൈമോനെ (45)യാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കടയിൽ സാധനം വാങ്ങാനെത്തിയ ആൾ ഷൈമോന്റെ ഭാര്യയെ പറ്റി മകനോട് അപവാദം പറഞ്ഞുവെന്നാരോപിച്ചാണ് മദ്യപിച്ചെത്തിയ പ്രതി കടക്ക് തീയിട്ടത്.
കോഴിക്കാട്ട്കുന്നിലെ സിത്തു സ്റ്റോറിനാണ് കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീയിട്ടത്. മേലാക്കം കോഴിക്കാട്ടുകുന്ന് സബ് സ്റ്റേഷനു സമീപം താമസിക്കുന്ന ഏലായി നിസാർ ആണ് കടയുടമ. കടയുടമ ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയതിനാൽ സംഭവം നടക്കുന്പോൾ ജീവനക്കാരൻ മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്. ഭാഗികമായി കത്തിയ കടക്ക് ഒരു ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. അരി, പഞ്ചസാര, ചായപ്പൊടി, ഫ്രീസർ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ കത്തി നശിച്ചു. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.എ അഷ്റഫ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോഴിക്കാട്ട്കുന്നിലെ സിത്തു സ്റ്റോറിനാണ് കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീയിട്ടത്. മേലാക്കം കോഴിക്കാട്ടുകുന്ന് സബ് സ്റ്റേഷനു സമീപം താമസിക്കുന്ന ഏലായി നിസാർ ആണ് കടയുടമ. കടയുടമ ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയതിനാൽ സംഭവം നടക്കുന്പോൾ ജീവനക്കാരൻ മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്. ഭാഗികമായി കത്തിയ കടക്ക് ഒരു ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. അരി, പഞ്ചസാര, ചായപ്പൊടി, ഫ്രീസർ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ കത്തി നശിച്ചു. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.എ അഷ്റഫ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.