നെടുങ്കണ്ടം: ആഴ്ചയില്‍ 600 ലിറ്റര്‍ വെള്ളത്തെ ആശ്രയിച്ചാണ് നെടുങ്കണ്ടം ആശാരിക്കണ്ടം തേന്‍പാറ നിവാസികളുടെ ജീവിതം. ഒന്നര വര്‍ഷമായി മേഖലയിലേക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമല്ല. മുന്‍പുണ്ടായിരുന്ന പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് കുടിവെള്ളം കിട്ടാക്കനിയായത്.
ആഴ്ചയില്‍ മൂന്നു ദിവസമാണ് പഞ്ചായത്തില്‍നിന്നു വാഹനത്തില്‍ ഇവിടെ കുടിവെള്ളം എത്തിക്കുന്നത്. ഒരു കുടുംബത്തിന് 200 ലിറ്റര്‍ വെള്ളമാണ് ഒരു തവണ നല്‍കുക. ആഴ്ചയില്‍ ആകെ 600 ലിറ്റര്‍ വെള്ളം. ചില ആഴ്ചകളില്‍ ഇതും മുടങ്ങും. കൂലിവേലക്കാരയ പ്രദേശവാസികള്‍ വില കൊടുത്താണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിക്കുന്നത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കുള്ള ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പദ്ധതിയില്‍നിന്നാണ് ആശാരിക്കണ്ടം തേന്‍പാറയില്‍ കുടിവെളളം വിതരണം ചെയ്തിരുന്നത്. എന്നാല്‍, ഒന്നര വര്‍ഷം മുന്‍പ് പദ്ധതി നിലച്ചു. താലൂക്ക് ആശുപത്രിയിലേക്ക് മറ്റു മാര്‍ഗങ്ങളിലൂടെ വെള്ളം എത്തിച്ചതോടെ തേന്‍പാറയില്‍ വെള്ളം ലഭിക്കാതായി. മുന്‍പുണ്ടായിരുന്ന പദ്ധതിയുടെ വിതരണ പൈപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ കുഴല്‍കിണര്‍ സ്ഥാപിച്ചാല്‍ വിതരണം കാര്യക്ഷമമാക്കാൻ കഴിയും. എന്നാൽ, പഞ്ചായത്ത് ഇതിനായി ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ആഴ്ചയില്‍ മൂന്നു ദിവസമാണ് പഞ്ചായത്തില്‍നിന്നു വാഹനത്തില്‍ ഇവിടെ കുടിവെള്ളം എത്തിക്കുന്നത്. ഒരു കുടുംബത്തിന് 200 ലിറ്റര്‍ വെള്ളമാണ് ഒരു തവണ നല്‍കുക. ആഴ്ചയില്‍ ആകെ 600 ലിറ്റര്‍ വെള്ളം. ചില ആഴ്ചകളില്‍ ഇതും മുടങ്ങും. കൂലിവേലക്കാരയ പ്രദേശവാസികള്‍ വില കൊടുത്താണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിക്കുന്നത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കുള്ള ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പദ്ധതിയില്‍നിന്നാണ് ആശാരിക്കണ്ടം തേന്‍പാറയില്‍ കുടിവെളളം വിതരണം ചെയ്തിരുന്നത്. എന്നാല്‍, ഒന്നര വര്‍ഷം മുന്‍പ് പദ്ധതി നിലച്ചു. താലൂക്ക് ആശുപത്രിയിലേക്ക് മറ്റു മാര്‍ഗങ്ങളിലൂടെ വെള്ളം എത്തിച്ചതോടെ തേന്‍പാറയില്‍ വെള്ളം ലഭിക്കാതായി. മുന്‍പുണ്ടായിരുന്ന പദ്ധതിയുടെ വിതരണ പൈപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ കുഴല്‍കിണര്‍ സ്ഥാപിച്ചാല്‍ വിതരണം കാര്യക്ഷമമാക്കാൻ കഴിയും. എന്നാൽ, പഞ്ചായത്ത് ഇതിനായി ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.