ന്യൂഡൽഹി: കോവിഡിന്റെ ആരംഭകാലം മുതൽ രോഗം ബാധിച്ചു മരണമടഞ്ഞവരുടെ ആശ്രിതരെക്കൂടി സർക്കാർ നൽകുന്ന സാന്പത്തിക സഹായത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മലയാളി അസോസിയേഷൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നിവേദനം നൽകി.
കോവിഡ് രോഗം ശമിച്ച് ഒന്നോ രണ്ടോ മാസങ്ങൾക്കുശേഷം മരണമടഞ്ഞവരുടെ ആശ്രിതർക്ക് സാന്പത്തിക സഹായത്തിനുള്ള അപേക്ഷകൾ അധികൃതർ നിഷേധിച്ചെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ഡിഎംഎ. നിവേദനവുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. അപേക്ഷയുമായി എത്തുന്ന ആശ്രിതരുടെ കുടുംബത്തോട് ബന്ധപ്പെട്ട ചില അധികാരികൾ കാണിക്കുന്ന അവഗണന, അനീതിയും അപലപനീയമാണന്നും നിവേദനത്തിൽ ഡിഎംഎ പറഞ്ഞു.
കോവിഡിൽ ജീവൻ ഹോമിക്കേണ്ടി വന്ന ഡൽഹി നിവാസികളുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി സർക്കാർ നടപ്പിലാക്കിയ സാന്പത്തിക സഹായ പദ്ധതി അഭിനന്ദനാർഹമാണെന്നും അതിന്റെ പ്രയോജനം പരാതികൾ പരിഹരിച്ച് അർഹതപ്പെട്ട എല്ലാവർക്കും നൽകുവാനുള്ള സ·നസ് ഡൽഹി സർക്കാർ കാണിക്കണമെന്നും ഡിഎംഎ ആവശ്യപ്പെട്ടു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി, വൈസ് പ്രസിഡന്റും കോവിഡ് ഹെൽപ് ഡെസ്ക് കണ്‍വീനറുമായ മണികണ്ഠൻ കെ വി എന്നിവർ ഒപ്പിട്ട നിവേദനത്തിന്റെ പകർപ്പ് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കും ആരോഗ്യ മന്ത്രി സത്യേന്ദ്ര കുമാർ ജയിനും നൽകിയിട്ടുണ്ട്.
പി.എൻ. ഷാജി
കോവിഡിന്റെ ആദ്യഘട്ടത്തിൽ മരിച്ചവരുടെ ആശ്രിതരെ സർക്കാരിന്റെ സാന്പത്തിക സഹായപദ്ധതിയിൽ പരിഗണിക്കണം
10:20 PM Sep 25, 2021 | Deepika.com