തൃശൂർ: കോണ്ഗ്രസ് ഗ്രൂപ്പ് യോഗങ്ങൾ സജീവമായതിനു പിന്നാലെ മുതിർന്ന നേതാക്കൾ പുറത്ത്. എക്കാലവും സ്ഥാനമുറപ്പിച്ച എ ഗ്രൂപ്പ് നേതാക്കളെ പുറത്തിരുത്തി യുവനേതൃത്വം യോഗം വിളിച്ചതു ചർച്ചയാകുന്നു. ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, കെ.പി. വിശ്വനാഥൻ എന്നിവരെ ഒഴിവാക്കി ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിലാണു കഴിഞ്ഞ ദിവസം ഗ്രൂപ്പു യോഗം ചേർന്നത്.
യുവാക്കളെ തഴഞ്ഞു സ്ഥാനമാനങ്ങൾ നേടിയതും ഗ്രൂപ്പിൽ ആലോചിക്കാതെ ഡിസിസിയുമായി സഹകരിക്കാതെ നിൽക്കുകയും ചെയ്തയോടെയാണു യുവനേതൃത്വം ഇടഞ്ഞത്. ഇതോടെ ഡിസിസിയിലും ഗ്രൂപ്പുകളിലും യുവാക്കൾ ഇടം പിടിച്ചു. ഐ ഗ്രൂപ്പ് നേതാവായ ജോസ് വള്ളൂരാണു ഡിസിസി പ്രസിഡന്റ്. മുന്പ് എ ഗ്രൂപ്പിനായിരുന്നു പ്രസിഡന്റ് സ്ഥാനം. ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ എന്നിവർ ഡിസിസി പ്രസിഡന്റുമാരുമായി. ഇവർ യുവാക്കൾക്കു പരിഗണന നൽകിയില്ലെന്നും കൂടുതൽ സ്ഥാനങ്ങൾ എ ഗ്രൂപ്പിനു ലഭിക്കാൻ ഇടപെട്ടില്ലെന്നുമാണ് ആരോപണം. അമർഷം പുകഞ്ഞുകത്തിയതോടെയാണു നേതാക്കൾ പുറത്തായത്.
ഉമ്മൻചാണ്ടി അസുഖബാധിതനായി പാർട്ടിക്കുള്ളിൽ സ്വാധീനം കുറഞ്ഞതും മുതിർന്ന നേതാക്കൾക്കു വിനയായി. യുവത്വത്തെ വരുതിയിലാക്കാൻ കഴിയാതെ കുഴങ്ങുകയാണിവർ. ഇവരുടെ നിലപാടിനു വിരുദ്ധമായി പാർട്ടി പരിപാടികളിൽ സജീവമാകണമെന്ന അഭിപ്രായവും യുവാക്കൾക്കുണ്ട്. കെ.സി. വേണുഗോപാൽ ഗ്രൂപ്പും തൃശൂരിൽ സജീവമാണ്. യുഡിഎഫ് ചെയർമാൻ സ്ഥാനം എം.പി. വിൻസെന്റിന് ലഭിക്കാൻ ഇടപെട്ടതു വേണുഗോപാലാണ്. പാർട്ടിക്കുള്ളിൽ എതിർപ്പുയർന്നപ്പോൾ നിയമനം റദ്ദാക്കിയെങ്കിലും രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ വീണ്ടും നിയമിച്ചു.
ഇതിനെതിരായ രോഷം പാർട്ടിക്കുള്ളിൽ അടങ്ങിയിട്ടില്ല. പുനസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന സൂചനയും യുവാക്കൾ നൽകുന്നു. ഐ ഗ്രൂപ്പിലും രണ്ടുപക്ഷത്താണു നേതാക്കൾ. അർഹമായ സ്ഥാനം വേണമെന്നു ചെന്നിത്തല ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.
യുവാക്കളെ തഴഞ്ഞു സ്ഥാനമാനങ്ങൾ നേടിയതും ഗ്രൂപ്പിൽ ആലോചിക്കാതെ ഡിസിസിയുമായി സഹകരിക്കാതെ നിൽക്കുകയും ചെയ്തയോടെയാണു യുവനേതൃത്വം ഇടഞ്ഞത്. ഇതോടെ ഡിസിസിയിലും ഗ്രൂപ്പുകളിലും യുവാക്കൾ ഇടം പിടിച്ചു. ഐ ഗ്രൂപ്പ് നേതാവായ ജോസ് വള്ളൂരാണു ഡിസിസി പ്രസിഡന്റ്. മുന്പ് എ ഗ്രൂപ്പിനായിരുന്നു പ്രസിഡന്റ് സ്ഥാനം. ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ എന്നിവർ ഡിസിസി പ്രസിഡന്റുമാരുമായി. ഇവർ യുവാക്കൾക്കു പരിഗണന നൽകിയില്ലെന്നും കൂടുതൽ സ്ഥാനങ്ങൾ എ ഗ്രൂപ്പിനു ലഭിക്കാൻ ഇടപെട്ടില്ലെന്നുമാണ് ആരോപണം. അമർഷം പുകഞ്ഞുകത്തിയതോടെയാണു നേതാക്കൾ പുറത്തായത്.
ഉമ്മൻചാണ്ടി അസുഖബാധിതനായി പാർട്ടിക്കുള്ളിൽ സ്വാധീനം കുറഞ്ഞതും മുതിർന്ന നേതാക്കൾക്കു വിനയായി. യുവത്വത്തെ വരുതിയിലാക്കാൻ കഴിയാതെ കുഴങ്ങുകയാണിവർ. ഇവരുടെ നിലപാടിനു വിരുദ്ധമായി പാർട്ടി പരിപാടികളിൽ സജീവമാകണമെന്ന അഭിപ്രായവും യുവാക്കൾക്കുണ്ട്. കെ.സി. വേണുഗോപാൽ ഗ്രൂപ്പും തൃശൂരിൽ സജീവമാണ്. യുഡിഎഫ് ചെയർമാൻ സ്ഥാനം എം.പി. വിൻസെന്റിന് ലഭിക്കാൻ ഇടപെട്ടതു വേണുഗോപാലാണ്. പാർട്ടിക്കുള്ളിൽ എതിർപ്പുയർന്നപ്പോൾ നിയമനം റദ്ദാക്കിയെങ്കിലും രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ വീണ്ടും നിയമിച്ചു.
ഇതിനെതിരായ രോഷം പാർട്ടിക്കുള്ളിൽ അടങ്ങിയിട്ടില്ല. പുനസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന സൂചനയും യുവാക്കൾ നൽകുന്നു. ഐ ഗ്രൂപ്പിലും രണ്ടുപക്ഷത്താണു നേതാക്കൾ. അർഹമായ സ്ഥാനം വേണമെന്നു ചെന്നിത്തല ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.