കാളമുറി: സ്റ്റോക്കിൽ കൃത്രിമം കണ്ടെത്തിയതിനാൽ റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചളിങ്ങാട് സെന്ററിൽ പ്രവർത്തിച്ചുവരുന്ന 148ാം നമ്പർ റേഷൻ കടയിലാണു സിവിൽ സപ്ലൈ അധികൃതർ പരിശോധന നടത്തി കൃത്രിമം കണ്ടുപിടിച്ചത്. 788 കിലോ പച്ചരി അധികമായും 518 കിലോ പുഴുക്കലരി, 356 കിലോ കുത്തരി എന്നിവ കുറവുമായിരുന്നു. 167 റേഷൻ കാർഡ് ഉടമകൾക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ മാനുവൽ ഇടപാടുകൾ നടത്തിയിട്ടുണ്ട്. മതിലകം റേഷനിംഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത അധികൃതർ കടയുടെ ചുമതല താത്കാലികമായി പി.കെ.മുഹമ്മദാലി എന്ന റേഷൻ കട ലൈസൻസിക്ക് കൈമാറി.