ചെറായി: ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ തൈപ്പൂയദിനത്തിലെ അടിപിടിയിൽ കണ്ടാലറിയാവുന്ന ഏഴുപേരുൾപ്പെടെ 12 പേർക്കെതിരേ മുനന്പം പോലീസ് കേസെടുത്തു. കുഴുപ്പിളളി സ്വദേശികളായ വിഷ്ണു(26), അജിലേഷ്(23), അഭി(24), അശ്വിൻ(24), അതിത്ത്(22), വിഷ്ണു വേണു(24) ഉൾപ്പെടെയുള്ളവർക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്.
വൈകുന്നേരം വടക്കുനിന്ന് എത്തിയ കാവടി ഘോഷയാത്രക്കൊപ്പം ഉണ്ടായ ഡിജെ വാഹനത്തിനു പിന്നാലെ നൃത്തം ചെയ്തുവന്ന സംഘത്തിൽപ്പെട്ടവരാണ് മുഴുവൻ പേരും. ചെറായി ചിലങ്ങര അഡോനിസ് ജോണ്സണ്(28) എന്ന യുവാവിനെയാണ് സംഘം മർദിച്ചത്. കരിന്പിൻ തണ്ടും, ഇരുന്പു വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. തലക്കും ദേഹത്തും പരിക്കുണ്ട്.
ഡിജെ വാഹനത്തിന്റെ പിന്നാലെ നടന്ന് നൃത്തം ചെയ്തപ്പോൾ ഇയാളുടെ ദേഹത്ത് മുട്ടിയത് ചോദ്യം ചെയ്തതാണ് മർദിക്കാൻ കാരണം. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം കാവടി ഘോഷയാത്രകളിൽനിന്ന് ഡിജെ പോലുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് പോലീസ് സംഘാടകരോട് അഭ്യർഥിച്ചു.
വൈകുന്നേരം വടക്കുനിന്ന് എത്തിയ കാവടി ഘോഷയാത്രക്കൊപ്പം ഉണ്ടായ ഡിജെ വാഹനത്തിനു പിന്നാലെ നൃത്തം ചെയ്തുവന്ന സംഘത്തിൽപ്പെട്ടവരാണ് മുഴുവൻ പേരും. ചെറായി ചിലങ്ങര അഡോനിസ് ജോണ്സണ്(28) എന്ന യുവാവിനെയാണ് സംഘം മർദിച്ചത്. കരിന്പിൻ തണ്ടും, ഇരുന്പു വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. തലക്കും ദേഹത്തും പരിക്കുണ്ട്.
ഡിജെ വാഹനത്തിന്റെ പിന്നാലെ നടന്ന് നൃത്തം ചെയ്തപ്പോൾ ഇയാളുടെ ദേഹത്ത് മുട്ടിയത് ചോദ്യം ചെയ്തതാണ് മർദിക്കാൻ കാരണം. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം കാവടി ഘോഷയാത്രകളിൽനിന്ന് ഡിജെ പോലുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് പോലീസ് സംഘാടകരോട് അഭ്യർഥിച്ചു.