ആലുവ: നിർമാണം ആരംഭിച്ച് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തിയാകാത്ത സീപോർട്ട്-എയർപോർട്ട് പദ്ധതി പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധവുമായി ആലുവ എംഎൽഎ അൻവർ സാദത്ത് നിയമസഭയിൽ. സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടമായ എൻഎഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തെ വീടുകളാണ് ക്രയവിക്രയം നടത്താനാകാതെ ദുരിതത്തിലായിരിക്കുന്നത്.
കല്യാണം, ചികിത്സ മുതലായ ഏറ്റവും അത്യാവശമായ ചെലവുകൾക്കു പോലും സ്ഥലം പണയംവയ്ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയുന്നില്ലെന്നാണ് പരാതി. രണ്ടാംഘട്ട നിർമാണത്തിനായി 437 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാനാതെ ഇഴഞ്ഞു നീങ്ങുകയാണെന്ന് നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ എംഎൽഎ കുറ്റപ്പെടുത്തി.
സീപോർട്ട്-എയർപോർട്ടിന്റെ മൂന്നാംഘട്ടമായ മഹിളാലയം പാലം മുതൽ എയർപോർട്ട് വരെയുള്ള ഭാഗത്തിന്റെ നിർമാണത്തിനാവശ്യമായ 160 കോടി രൂപ കൂടി ബജറ്റിൽ ഉൾപ്പെടുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എന്നാൽ കിഫ്ബി പദ്ധതിയിൽ സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നിങ്ങുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് സബ് മിഷനു സഭയിൽ മറുപടി നൽകി. റവന്യൂ, പൊതുമരാമത്തു വകുപ്പ് മന്ത്രിമാർ സംയുക്തമായി യോഗം വിളിക്കാമെന്നറിയിച്ചതായും എംഎൽഎ പറഞ്ഞു.
കല്യാണം, ചികിത്സ മുതലായ ഏറ്റവും അത്യാവശമായ ചെലവുകൾക്കു പോലും സ്ഥലം പണയംവയ്ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയുന്നില്ലെന്നാണ് പരാതി. രണ്ടാംഘട്ട നിർമാണത്തിനായി 437 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാനാതെ ഇഴഞ്ഞു നീങ്ങുകയാണെന്ന് നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ എംഎൽഎ കുറ്റപ്പെടുത്തി.
സീപോർട്ട്-എയർപോർട്ടിന്റെ മൂന്നാംഘട്ടമായ മഹിളാലയം പാലം മുതൽ എയർപോർട്ട് വരെയുള്ള ഭാഗത്തിന്റെ നിർമാണത്തിനാവശ്യമായ 160 കോടി രൂപ കൂടി ബജറ്റിൽ ഉൾപ്പെടുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എന്നാൽ കിഫ്ബി പദ്ധതിയിൽ സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നിങ്ങുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് സബ് മിഷനു സഭയിൽ മറുപടി നൽകി. റവന്യൂ, പൊതുമരാമത്തു വകുപ്പ് മന്ത്രിമാർ സംയുക്തമായി യോഗം വിളിക്കാമെന്നറിയിച്ചതായും എംഎൽഎ പറഞ്ഞു.