കാക്കനാട്: പുനരധിവാസത്തിനു മുന്നോടിയായി വാടകവീടുകളിലേക്ക് മാറ്റിയ അത്താണി കീരേലിമല കോളനിയിലെ കുടുംബങ്ങൾക്ക് വാടക കുടിശിക നൽകാത്ത നടപടിക്കെതിരേ തൃക്കാക്കര ചെയർപേഴ്സന്റെ മുറിക്കു മുന്നിൽ വീട്ടമ്മമാർ കുത്തിയിരുന്നു പ്രതിഷേധിച്ചു.
കെ.ആർ. മഞ്ജു,ഗ്ലോറി സേവ്യർ, മിനി ബാബു, ജോളി, ചിന്നമ്മു, മുന്താസ്, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.രാവിലെ പത്തോടെ ആരംഭിച്ച പ്രതിഷേധം ഉച്ചവരെ വീണ്ടു. വീട്ടമ്മമാരുടെ പ്രതിഷേധം അറിഞ്ഞതോടെ ചെയർപേഴ്സൻ നഗരസഭയിലെത്തിയില്ല.
വാർഡ് കൗൺസിലർ എം.ജെ. ഡിക്സൺ, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, കൗൺസിലർമാരായ അജുന ഹാഷിം, റസിയ നിഷാദ്, ജിജോ ചിങ്ങംത്തറ തുടങ്ങിയവർ സമരക്കാരുമായി നടത്തിയ ചർച്ചക്കൊടിവിൽ സമരം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിഞ്ഞിരുന്ന അത്താണിയിലെ 13 കുടുംബങ്ങളെ ജില്ലാ ഭരണകൂടവും നഗരസഭയും ചേർന്ന് പുനരധിവാസത്തിനു മുന്നോടിയായി വാടക വീടുകളിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ വാടക മുടങ്ങിയതോടെ അഞ്ചു കുടുംബങ്ങൾ അവരുടെ അപകടാവസ്ഥയിലായ വീടുകളിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ശേഷിക്കുന്ന എട്ട് കുടുംബങ്ങൾക്കാണ് കഴിഞ്ഞ നവംബർ മുതൽ വാടകയും കിട്ടാതായത്.
കെ.ആർ. മഞ്ജു,ഗ്ലോറി സേവ്യർ, മിനി ബാബു, ജോളി, ചിന്നമ്മു, മുന്താസ്, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.രാവിലെ പത്തോടെ ആരംഭിച്ച പ്രതിഷേധം ഉച്ചവരെ വീണ്ടു. വീട്ടമ്മമാരുടെ പ്രതിഷേധം അറിഞ്ഞതോടെ ചെയർപേഴ്സൻ നഗരസഭയിലെത്തിയില്ല.
വാർഡ് കൗൺസിലർ എം.ജെ. ഡിക്സൺ, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, കൗൺസിലർമാരായ അജുന ഹാഷിം, റസിയ നിഷാദ്, ജിജോ ചിങ്ങംത്തറ തുടങ്ങിയവർ സമരക്കാരുമായി നടത്തിയ ചർച്ചക്കൊടിവിൽ സമരം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിഞ്ഞിരുന്ന അത്താണിയിലെ 13 കുടുംബങ്ങളെ ജില്ലാ ഭരണകൂടവും നഗരസഭയും ചേർന്ന് പുനരധിവാസത്തിനു മുന്നോടിയായി വാടക വീടുകളിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ വാടക മുടങ്ങിയതോടെ അഞ്ചു കുടുംബങ്ങൾ അവരുടെ അപകടാവസ്ഥയിലായ വീടുകളിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ശേഷിക്കുന്ന എട്ട് കുടുംബങ്ങൾക്കാണ് കഴിഞ്ഞ നവംബർ മുതൽ വാടകയും കിട്ടാതായത്.