കോതമംഗലം: പുഴയിൽ നീന്തൽ പരിശീലനത്തിനിടയിൽ നീർനായയുടെ ആക്രമണത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്കേറ്റു. കോഴിപ്പിള്ളി തയ്യിൽ ജയൻ-ജിഷ ദന്പതികളുടെ മക്കളായ ജോർജിനും ജോസഫിനും നേരെയാണ് നീർനായയുടെ ആക്രമണം ഉണ്ടായത്.
കോതമംഗലം പുഴയിൽ വാരപ്പെട്ടി ഭാഗത്ത് പരിശീലിക്കുന്നതിനിടെയാണ് ഇരുവരേയും നീർനായ ആക്രമിച്ചത്. കാലുകളിൽ കടിച്ച് താഴേക്ക് വലിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. കരയിൽ ഉണ്ടായിരുന്ന മാതാവ് ജിഷ ഉടൻ പുഴയിലിറങ്ങി കുട്ടികളെ കരയ്ക്കെത്തിക്കുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുട്ടികൾ വീട്ടിൽ മടങ്ങിയെത്തി.
കൈകൾ പിന്നിൽകെട്ടി വേന്പാട്ടു കായൽ നീന്തി റിക്കാർഡ് സ്ഥാപിക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു കുട്ടികൾ. 18നാണ് വേന്പനാട്ട് കായലിൽ റിക്കാർഡ് ലക്ഷ്യമിട്ട് ജോർജും ജോസഫും നീന്താൻ തീരുമാനിച്ചിരുന്നത്. പരിശീലനം മുടങ്ങിയതോടെ നീന്തൽ മാറ്റിവച്ചു. സമീപകാലത്ത് കോതമംഗലം പുഴയിൽ ഉൾപ്പെടെ നിരവധി ജലാശയങ്ങളിൽ നീർനായശല്യം വർധിച്ചുവരികയാണ്. പലരും ആക്രമണത്തിനിരയായിട്ടുണ്ടെന്ന് പറയുന്നു.
കോതമംഗലം പുഴയിൽ വാരപ്പെട്ടി ഭാഗത്ത് പരിശീലിക്കുന്നതിനിടെയാണ് ഇരുവരേയും നീർനായ ആക്രമിച്ചത്. കാലുകളിൽ കടിച്ച് താഴേക്ക് വലിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. കരയിൽ ഉണ്ടായിരുന്ന മാതാവ് ജിഷ ഉടൻ പുഴയിലിറങ്ങി കുട്ടികളെ കരയ്ക്കെത്തിക്കുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുട്ടികൾ വീട്ടിൽ മടങ്ങിയെത്തി.
കൈകൾ പിന്നിൽകെട്ടി വേന്പാട്ടു കായൽ നീന്തി റിക്കാർഡ് സ്ഥാപിക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു കുട്ടികൾ. 18നാണ് വേന്പനാട്ട് കായലിൽ റിക്കാർഡ് ലക്ഷ്യമിട്ട് ജോർജും ജോസഫും നീന്താൻ തീരുമാനിച്ചിരുന്നത്. പരിശീലനം മുടങ്ങിയതോടെ നീന്തൽ മാറ്റിവച്ചു. സമീപകാലത്ത് കോതമംഗലം പുഴയിൽ ഉൾപ്പെടെ നിരവധി ജലാശയങ്ങളിൽ നീർനായശല്യം വർധിച്ചുവരികയാണ്. പലരും ആക്രമണത്തിനിരയായിട്ടുണ്ടെന്ന് പറയുന്നു.