മരട്: മരടിൽ ചീഞ്ഞ മത്സ്യം പിടിച്ച സംഭവത്തിൽ വാഹന ഉടമയെ കണ്ടെത്തി, പിഴ അടയ്ക്കാൻ മരട് നഗരസഭ നോട്ടീസ് നൽകി. ആന്ധ്ര വിജയവാഡ സ്വദേശിനി ലക്ഷ്മി പ്രിയയ്ക്കാണ് നഗരസഭ നോട്ടീസ് നൽകിയത്. ഇവർ ഇന്ന് നഗരസഭയിൽ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ലോറികൾ ഇന്ന് മരട് പോലീസിനു കൈമാറി.
15 തൊഴിലാളികളുൾപ്പെടെ നഗരസഭാ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഉച്ചമുതൽ രാത്രി 11 വരെ കിണഞ്ഞ് ശ്രമിച്ചാണ് ചീഞ്ഞ മത്സ്യം കുഴിച്ചുമൂടി പരിസരം വൃത്തിയാക്കിയത്. ചെലവായ മുഴുവൻ തുകയും വാഹന ഉടമയിൽ നിന്ന് ഈടാക്കുമെന്നു നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടു കണ്ടെയ്നർ അഴുകിയ മത്സ്യം നഗരസഭാധികൃതർ പിടികൂടിയത്.
കണ്ടെയ്നറിൽ രണ്ട് ആഴ്ചയിൽ കൂടുതൽ പഴക്കമുള്ള മത്സ്യമാണെന്ന് ഫുഡ് സേഫ്റ്റി ലാബിൽ നിന്നു പരിശോധനയ്ക്കായെത്തിയ ഫുഡ് സേഫ്റ്റി ഓഫീസർ ഷംസിയ പറഞ്ഞു. എന്നാൽ ലോറി ഡ്രൈവർമാരെ കാണാനില്ലെന്നു കാണിച്ച് ഫുഡ് സേഫ്റ്റി വിഭാഗം മരട് പോലീസിൽ പരാതി നൽകി. എന്നാൽ വാഹനം തങ്ങൾ വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് വാഹന ഉടമ അറിയിച്ചത്. പ്രദേശം ബ്ലീച്ചിംഗ് പൗഡർ ഇട്ടു വൃത്തിയാക്കിയതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
15 തൊഴിലാളികളുൾപ്പെടെ നഗരസഭാ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഉച്ചമുതൽ രാത്രി 11 വരെ കിണഞ്ഞ് ശ്രമിച്ചാണ് ചീഞ്ഞ മത്സ്യം കുഴിച്ചുമൂടി പരിസരം വൃത്തിയാക്കിയത്. ചെലവായ മുഴുവൻ തുകയും വാഹന ഉടമയിൽ നിന്ന് ഈടാക്കുമെന്നു നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടു കണ്ടെയ്നർ അഴുകിയ മത്സ്യം നഗരസഭാധികൃതർ പിടികൂടിയത്.
കണ്ടെയ്നറിൽ രണ്ട് ആഴ്ചയിൽ കൂടുതൽ പഴക്കമുള്ള മത്സ്യമാണെന്ന് ഫുഡ് സേഫ്റ്റി ലാബിൽ നിന്നു പരിശോധനയ്ക്കായെത്തിയ ഫുഡ് സേഫ്റ്റി ഓഫീസർ ഷംസിയ പറഞ്ഞു. എന്നാൽ ലോറി ഡ്രൈവർമാരെ കാണാനില്ലെന്നു കാണിച്ച് ഫുഡ് സേഫ്റ്റി വിഭാഗം മരട് പോലീസിൽ പരാതി നൽകി. എന്നാൽ വാഹനം തങ്ങൾ വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് വാഹന ഉടമ അറിയിച്ചത്. പ്രദേശം ബ്ലീച്ചിംഗ് പൗഡർ ഇട്ടു വൃത്തിയാക്കിയതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.