കൊച്ചി: എം.ജി സര്‍വ്വകലാശാല യൂണിയന് കലോത്സവം "അനേക'യ്ക്ക് തിരിതെളിഞ്ഞു. മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മുതിര്‍ന്ന സിനിമ-നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷ കലോത്സവം ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണ്‍ ജിനീഷ രാജന് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായ എഴുത്തുകാരന് ബെന്യാമിന്, ജി.ആര്. ഇന്ദുഗോപാല്, ദീപ നിശാന്ത് എന്നിവര്‍ സംസാരിച്ചു.
കലാം വേള്‍ഡ് റിക്കാര്‍ഡ് ജേതാവായ നിമോത്തി കെ. ഏബ്രഹാമിനെ ഉപഹാരം നല്കി ആദരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അര്ജുന് ബാബു, കൊച്ചി കോര്പറേഷന് മേയറും സംഘാടകസമിതി ചെയര്‍മാനുമായ അഡ്വ.എം അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷാജില ബീവി എന്നിവര്‍ സന്നിഹിതരായിരുന്നു.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ, അഞ്ചു ജില്ലകളില്‍ നിന്നുള്ള 209 കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഭാഗമാകും.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം തിരുവാതിരകളി, കേരള നടനം എന്നീ മത്സര ഇനങ്ങള്‍ അരങ്ങേറി. ഇന്ന് മോണോ ആക്ട്, മോഹിനിയാട്ടം തുടങ്ങിയ മത്സരങ്ങള്‍ നടക്കും. മഹാരാജാസ് കോളജ്, ഗവ. ലോ കോളജ്, മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ട് എന്നിങ്ങനെ എട്ടോളം വേദികളിലായാണ് മത്സരങ്ങൾ.
ആര്‍പ്പുവിളികളുമായി ആവേശപൂർവം ...
കൊച്ചി: എംജി യൂണിവേഴ്സിറ്റി കലോത്സവം അനേകയ്ക്ക് മുന്നോടിയായി നഗരത്തില്‍ നിറപ്പകിട്ടാര്‍ന്ന വിളംബര ജാഥ. എറണാകുളം മറൈന്‍ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നും കലോത്സവത്തിന്റെ ഒന്നാം വേദിയായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ട് വരെ നീണ്ട ഘോഷയാത്രയ്ക്ക് വന്‍വരവേല്‍പ്പാണ് നഗരം നല്‍കിയത്. മഹാരാജാസ് കോളജ്, ഗവ. ലോ കോളജ്, സെന്റ് തെരേസാസ്, എസ്എച്ച് കോളജ്, സെന്റ് ആല്‍ബര്‍ട്സ് കോളജുകളിലെ വിദ്യാര്‍ഥികളാണ് ഘോഷയാത്രയില്‍ അണിനിരന്നത്.
കാവടിയ്ക്കും വാദ്യമേളങ്ങ ൾക്കുമൊപ്പം വിവിധ സംസ്കാരങ്ങളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. സെന്റ് തേരേസാസ് കോളജിന്റെ ബാനറിനു പിന്നില്‍ മുഖത്ത് ചായമെഴുതിയ വിദ്യാര്‍ഥിനികള്‍ നൃത്തച്ചുവടുകളുമായി നീങ്ങി. വര്‍ണ ബലൂണുകളും പൂക്കളുമേന്തിയാണ് മഹാരാജാസ് കോളജിന്റെ ബാനറിനുപിന്നില്‍ വിദ്യാര്‍ഥികള്‍ നീങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ എസ്എച്ച് തേവരയുടെ ബാനറിനു പിന്നില്‍ നീങ്ങിയ പ്രതിഭകള്‍ കലാലയത്തിന്റെ കരുത്തും വിളംബരംചെയ്തു.
പ്രച്ഛന്ന വേഷങ്ങളും വാദ്യങ്ങളും നിറഞ്ഞ ഗവ. ലോ കോളജിന്റെ നിര വിദ്യാര്‍ഥി പങ്കാളിത്തത്താലും ശ്രദ്ധേയമായി. ഘോഷയാത്രയ്ക്കു മുന്നില്‍ നിരന്ന വര്‍ണക്കാവടിയും ചെണ്ടമേളവും കൊഴുപ്പേകി.
പാര്‍ക്ക് അവന്യുവിലൂടെ ആശുപത്രി റോഡ് വഴി ഘോഷയാത്ര മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ മൈതാനത്തെ പ്രധാന വേദിയിലെത്തി. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളും ഒന്നിച്ചുകൂടി വാദ്യമേളങ്ങള്‍ക്കും സംഗീതത്തിനുമൊപ്പം ചുവടുവച്ച് കലോത്സവനഗരിയില്‍ ഘോഷയാത്രയുടെ കലാശക്കൊട്ട് നടത്തി. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പത്താം തവണയാണ് എംജി കലോത്സവത്തിന് എറണാകുളം വേദിയാകുന്നത്.
വേദിയില്‍ കൃപയ്ക്കും നദീമിനും പ്രണയസാഫല്യം
കൊച്ചി: എംജി യൂണിവേഴ്സിറ്റി കലോത്സവ വേദിയില്‍ കൃപക്കും നദീമിനും പ്രണയസാഫല്യം. എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ ഇവര്‍ കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ കോളജ് സ്ഥിരം സാംസ്കാരിക വേദിയായ അരങ്ങില്‍ വച്ചാണ് ആയിരക്കണക്കിന് കലാഹൃദയങ്ങളെ സാക്ഷി നിര്‍ത്തി വിവാഹിതരായത്.
അഞ്ചുവര്‍ഷത്തെ പ്രണയ ജീവിതത്തിനിപ്പുറമാണ് ഇരുവരും വിവാഹിതരായത്. 2014-17 അധ്യയന വര്‍ഷത്തിലെ ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. തങ്ങളുടെ പ്രണയം ഉടലെടുത്ത അതേ കലാലയം തന്നെ ദാമ്പത്യ ജീവിതത്തിന്റെ നാള്‍വഴികള്‍ക്കും തുടക്കമാകണമെന്ന ഇരുവരുടെയും ആഗ്രഹത്തിനാണ് മഹാരാജാസ് സാക്ഷ്യം വഹിച്ചത്.
കലാം വേള്‍ഡ് റിക്കാര്‍ഡ് ജേതാവായ നിമോത്തി കെ. ഏബ്രഹാമിനെ ഉപഹാരം നല്കി ആദരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അര്ജുന് ബാബു, കൊച്ചി കോര്പറേഷന് മേയറും സംഘാടകസമിതി ചെയര്‍മാനുമായ അഡ്വ.എം അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷാജില ബീവി എന്നിവര്‍ സന്നിഹിതരായിരുന്നു.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ, അഞ്ചു ജില്ലകളില്‍ നിന്നുള്ള 209 കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഭാഗമാകും.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം തിരുവാതിരകളി, കേരള നടനം എന്നീ മത്സര ഇനങ്ങള്‍ അരങ്ങേറി. ഇന്ന് മോണോ ആക്ട്, മോഹിനിയാട്ടം തുടങ്ങിയ മത്സരങ്ങള്‍ നടക്കും. മഹാരാജാസ് കോളജ്, ഗവ. ലോ കോളജ്, മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ട് എന്നിങ്ങനെ എട്ടോളം വേദികളിലായാണ് മത്സരങ്ങൾ.
ആര്‍പ്പുവിളികളുമായി ആവേശപൂർവം ...
കൊച്ചി: എംജി യൂണിവേഴ്സിറ്റി കലോത്സവം അനേകയ്ക്ക് മുന്നോടിയായി നഗരത്തില്‍ നിറപ്പകിട്ടാര്‍ന്ന വിളംബര ജാഥ. എറണാകുളം മറൈന്‍ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നും കലോത്സവത്തിന്റെ ഒന്നാം വേദിയായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ട് വരെ നീണ്ട ഘോഷയാത്രയ്ക്ക് വന്‍വരവേല്‍പ്പാണ് നഗരം നല്‍കിയത്. മഹാരാജാസ് കോളജ്, ഗവ. ലോ കോളജ്, സെന്റ് തെരേസാസ്, എസ്എച്ച് കോളജ്, സെന്റ് ആല്‍ബര്‍ട്സ് കോളജുകളിലെ വിദ്യാര്‍ഥികളാണ് ഘോഷയാത്രയില്‍ അണിനിരന്നത്.
കാവടിയ്ക്കും വാദ്യമേളങ്ങ ൾക്കുമൊപ്പം വിവിധ സംസ്കാരങ്ങളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. സെന്റ് തേരേസാസ് കോളജിന്റെ ബാനറിനു പിന്നില്‍ മുഖത്ത് ചായമെഴുതിയ വിദ്യാര്‍ഥിനികള്‍ നൃത്തച്ചുവടുകളുമായി നീങ്ങി. വര്‍ണ ബലൂണുകളും പൂക്കളുമേന്തിയാണ് മഹാരാജാസ് കോളജിന്റെ ബാനറിനുപിന്നില്‍ വിദ്യാര്‍ഥികള്‍ നീങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ എസ്എച്ച് തേവരയുടെ ബാനറിനു പിന്നില്‍ നീങ്ങിയ പ്രതിഭകള്‍ കലാലയത്തിന്റെ കരുത്തും വിളംബരംചെയ്തു.
പ്രച്ഛന്ന വേഷങ്ങളും വാദ്യങ്ങളും നിറഞ്ഞ ഗവ. ലോ കോളജിന്റെ നിര വിദ്യാര്‍ഥി പങ്കാളിത്തത്താലും ശ്രദ്ധേയമായി. ഘോഷയാത്രയ്ക്കു മുന്നില്‍ നിരന്ന വര്‍ണക്കാവടിയും ചെണ്ടമേളവും കൊഴുപ്പേകി.
പാര്‍ക്ക് അവന്യുവിലൂടെ ആശുപത്രി റോഡ് വഴി ഘോഷയാത്ര മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ മൈതാനത്തെ പ്രധാന വേദിയിലെത്തി. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളും ഒന്നിച്ചുകൂടി വാദ്യമേളങ്ങള്‍ക്കും സംഗീതത്തിനുമൊപ്പം ചുവടുവച്ച് കലോത്സവനഗരിയില്‍ ഘോഷയാത്രയുടെ കലാശക്കൊട്ട് നടത്തി. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പത്താം തവണയാണ് എംജി കലോത്സവത്തിന് എറണാകുളം വേദിയാകുന്നത്.
വേദിയില്‍ കൃപയ്ക്കും നദീമിനും പ്രണയസാഫല്യം
കൊച്ചി: എംജി യൂണിവേഴ്സിറ്റി കലോത്സവ വേദിയില്‍ കൃപക്കും നദീമിനും പ്രണയസാഫല്യം. എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ ഇവര്‍ കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ കോളജ് സ്ഥിരം സാംസ്കാരിക വേദിയായ അരങ്ങില്‍ വച്ചാണ് ആയിരക്കണക്കിന് കലാഹൃദയങ്ങളെ സാക്ഷി നിര്‍ത്തി വിവാഹിതരായത്.
അഞ്ചുവര്‍ഷത്തെ പ്രണയ ജീവിതത്തിനിപ്പുറമാണ് ഇരുവരും വിവാഹിതരായത്. 2014-17 അധ്യയന വര്‍ഷത്തിലെ ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. തങ്ങളുടെ പ്രണയം ഉടലെടുത്ത അതേ കലാലയം തന്നെ ദാമ്പത്യ ജീവിതത്തിന്റെ നാള്‍വഴികള്‍ക്കും തുടക്കമാകണമെന്ന ഇരുവരുടെയും ആഗ്രഹത്തിനാണ് മഹാരാജാസ് സാക്ഷ്യം വഹിച്ചത്.