വണ്ടന്മേട് : വണ്ടന്മേട്ടിൽ വിൽപ്പനയ്ക്കെത്തിച്ച നാലേകാൽ കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. താഴെ വണ്ടന്മേട്ടിൽ പച്ചക്കറിക്കട നടത്തുന്ന കമ്പം സ്വദേശിയായ ചുരുളി ചാമി (60), വാഹനത്തിൽ ഇയാൾക്കു കൈമാറാനായി കഞ്ചാവെത്തിച്ച മുരിക്കാശേരി മേലേചിന്നാർ പാറയിൽ ജോച്ചൻ മൈക്കിൾ (45) എന്നിവരെയാണു ജില്ലാ പോലീസ് ചീഫിന്റെ ഡാൻസാഫ് ടീമും വണ്ടന്മേട് പോലീസും ചേർന്നു പിടികൂടിയത്. നിരീക്ഷണത്തിലായിരുന്നു ഇയാൾ. മാസങ്ങൾക്കു മുന്പ് ഇയാളുടെ പച്ചക്കറിക്കടയിൽനിന്നു ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പാൻ ഉത്പന്നങ്ങൾ വണ്ടന്മേട് പോലീസ് പിടിച്ചെടുത്തിരുന്നു.
റിസോർട്ടിലേക്ക് ആവശ്യത്തിനെന്ന പേരിൽ നാലു കിലോ കഞ്ചാവ് ആവശ്യപ്പെട്ട് ഡാൻസാഫ് അംഗങ്ങൾ ചുരുളിചാമിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ജോച്ചനെ ഫോണിൽ ബന്ധപ്പെട്ടു. ഇയാൾ കഞ്ചാവുമായി എത്തിയപ്പോഴാണു പോലീസിന്റെ വലയിലായത്. കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ 4.250 കിഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ, എസ്എച്ച്ഒ ഡി.എസ്. അനിൽകുമാർ, എസ്ഐമാരായ എം. എസ്. ജയചന്ദ്രൻ നായർ, വി.പി. മഹേഷ്, ഡാൻസാഫ് അംഗങ്ങളായ മഹേഷ് ഏദൻ, സതീഷ് ഡി, കെ.പി. ബിനീഷ് , എം.പി. അനൂപ്, ടോംസ്കറിയ, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
റിസോർട്ടിലേക്ക് ആവശ്യത്തിനെന്ന പേരിൽ നാലു കിലോ കഞ്ചാവ് ആവശ്യപ്പെട്ട് ഡാൻസാഫ് അംഗങ്ങൾ ചുരുളിചാമിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ജോച്ചനെ ഫോണിൽ ബന്ധപ്പെട്ടു. ഇയാൾ കഞ്ചാവുമായി എത്തിയപ്പോഴാണു പോലീസിന്റെ വലയിലായത്. കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ 4.250 കിഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ, എസ്എച്ച്ഒ ഡി.എസ്. അനിൽകുമാർ, എസ്ഐമാരായ എം. എസ്. ജയചന്ദ്രൻ നായർ, വി.പി. മഹേഷ്, ഡാൻസാഫ് അംഗങ്ങളായ മഹേഷ് ഏദൻ, സതീഷ് ഡി, കെ.പി. ബിനീഷ് , എം.പി. അനൂപ്, ടോംസ്കറിയ, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.