കട്ടപ്പന: സുഹൃത്തിന്റെ വാഹനം വാടകയ്ക്കെടുത്തു പണയപ്പെടുത്തിയ കേസിൽ മൂന്നു പേർ കട്ടപ്പന പോലീസിന്റെ പിടിയിലായി. ആശുപത്രി ആവശ്യത്തിനാണെന്ന വ്യാജേന കൈക്കലാക്കിയ വാഹനം തമിഴ്നാട്ടിൽ എത്തിച്ചാണു പ്രതികൾ പണയപ്പെടുത്തിയത്.
2022 ഫെബ്രുവരിയിലാണു വെളളയാംകുടി സ്വദേശിയായ അരുണിന്റെ സ്വിഫ്റ്റ് കാർ പുളിയന്മല കുറ്റിയാനിക്കൽ വിഷ്ണു സുരേന്ദ്രൻ (28) വാടകയ്ക്കെടുത്തത്. തുടർന്ന് ഇയാൾ വാഹനം തമിഴ്നാട് കമ്പത്ത് എത്തിച്ച് 60,000 രൂപയ്ക്കു പണയപ്പെടുത്തുകയായിരുന്നു.
വിഷ്ണുവിന്റെ സഹായികളായ പുളിയന്മല സ്കൂൾമേട് ദേവി ഇല്ലം ശിവകുമാർ മുരുകൻ (23), പുളിയന്മല ആനകുത്തി വെളുത്തേടത്ത് അനീഷ് രാജു (35) എന്നിവരും അറസ്റ്റിലായി. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വിഷ്ണുവിനെ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്തു എറണാകുളത്തുനിന്നാണു പിടികൂടിയത്.
ഇയാൾക്കെതിരേ സമാനമായ ആറോളം പരാതികളും ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. വിഷ്ണുവിനും കൂട്ടാളികൾക്കും സഹായം നൽകിയ തമിഴ്നാട് സ്വദേശിക്കായി തെരച്ചിൽ ആരംഭിച്ചു. എസ്ഐമാരായ ഡിജു ജോസഫ്, ടി.ആർ. മധു, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി.ടി. സുമേഷ്, ജോബിൻ ഏബ്രഹാം, പ്രശാന്ത് മാത്യു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
2022 ഫെബ്രുവരിയിലാണു വെളളയാംകുടി സ്വദേശിയായ അരുണിന്റെ സ്വിഫ്റ്റ് കാർ പുളിയന്മല കുറ്റിയാനിക്കൽ വിഷ്ണു സുരേന്ദ്രൻ (28) വാടകയ്ക്കെടുത്തത്. തുടർന്ന് ഇയാൾ വാഹനം തമിഴ്നാട് കമ്പത്ത് എത്തിച്ച് 60,000 രൂപയ്ക്കു പണയപ്പെടുത്തുകയായിരുന്നു.
വിഷ്ണുവിന്റെ സഹായികളായ പുളിയന്മല സ്കൂൾമേട് ദേവി ഇല്ലം ശിവകുമാർ മുരുകൻ (23), പുളിയന്മല ആനകുത്തി വെളുത്തേടത്ത് അനീഷ് രാജു (35) എന്നിവരും അറസ്റ്റിലായി. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വിഷ്ണുവിനെ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്തു എറണാകുളത്തുനിന്നാണു പിടികൂടിയത്.
ഇയാൾക്കെതിരേ സമാനമായ ആറോളം പരാതികളും ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. വിഷ്ണുവിനും കൂട്ടാളികൾക്കും സഹായം നൽകിയ തമിഴ്നാട് സ്വദേശിക്കായി തെരച്ചിൽ ആരംഭിച്ചു. എസ്ഐമാരായ ഡിജു ജോസഫ്, ടി.ആർ. മധു, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി.ടി. സുമേഷ്, ജോബിൻ ഏബ്രഹാം, പ്രശാന്ത് മാത്യു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.