പുതുക്കാട്: വ്യാജ സ്വർണാഭരണം പണയംവച്ച് വൻതുക തട്ടിയയാളെ പോലീസ് പിടികൂടി. ചിറ്റിശ്ശേരി സ്വദേശി ജയരാജാ (44)ണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പാഴായിയിലെ സ്വർണ പണയ സ്ഥാപനത്തിൽ 23 ഗ്രാം വരുന്ന വ്യാജസ്വർണ മാല പണയംവെച്ച് 92,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.
വ്യാജ വിലാസവും തിരിച്ചറിയൽ രേഖകളും നൽകിയാണ് ഇയാൾ സ്വർണം പണയം വച്ചത്. പ്രതി പണവുമായി പോയശേഷം സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാരൻ സ്വർണമാല വീണ്ടും പരിശോധിക്കുകയായിരുന്നു.മെഷീൻ ഉപയോഗിച്ച് പരിശോധിച്ചിട്ടും ഉരച്ചു നോക്കിയിട്ടും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ആഭരണം പണിതിരിക്കുന്നത്.
ഉടൻതന്നെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സഹിതം പുതുക്കാട് പോലീസിൽ പരാതി നൽകി. സമീപ പ്രദേശത്തെ താമസക്കാരനായ പ്രതിയെ വിവിധയിടങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ഉപയോഗിച്ചു തന്നെയാണ് തിരിച്ചറിഞ്ഞതും കണ്ടെത്തിയതും.
മറ്റൊരാൾക്കു വേണ്ടിയാണ് പ്രതി ആഭരണം പണയം വച്ചതെന്നും കേസിൽ കൂടുതൽ പതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. പ്രതികൾ മറ്റിടങ്ങളിൽ ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പുതുക്കാട് എസ്ഐ കെ.എസ്. സൂരജ്, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സുധീഷ്, എഎസ്ഐ വിശ്വനാഥൻ, സിപിഒമാരായ ജെറിൻ, സുജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വ്യാജ വിലാസവും തിരിച്ചറിയൽ രേഖകളും നൽകിയാണ് ഇയാൾ സ്വർണം പണയം വച്ചത്. പ്രതി പണവുമായി പോയശേഷം സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാരൻ സ്വർണമാല വീണ്ടും പരിശോധിക്കുകയായിരുന്നു.മെഷീൻ ഉപയോഗിച്ച് പരിശോധിച്ചിട്ടും ഉരച്ചു നോക്കിയിട്ടും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ആഭരണം പണിതിരിക്കുന്നത്.
ഉടൻതന്നെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സഹിതം പുതുക്കാട് പോലീസിൽ പരാതി നൽകി. സമീപ പ്രദേശത്തെ താമസക്കാരനായ പ്രതിയെ വിവിധയിടങ്ങളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ഉപയോഗിച്ചു തന്നെയാണ് തിരിച്ചറിഞ്ഞതും കണ്ടെത്തിയതും.
മറ്റൊരാൾക്കു വേണ്ടിയാണ് പ്രതി ആഭരണം പണയം വച്ചതെന്നും കേസിൽ കൂടുതൽ പതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. പ്രതികൾ മറ്റിടങ്ങളിൽ ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പുതുക്കാട് എസ്ഐ കെ.എസ്. സൂരജ്, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സുധീഷ്, എഎസ്ഐ വിശ്വനാഥൻ, സിപിഒമാരായ ജെറിൻ, സുജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.