ഒല്ലൂര്‍: തൃക്കൂര് മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം നാളെയും മറ്റന്നാളും ആഘോഷിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. നാളെ വൈകീട്ട് ചമയപ്രദര്‍ശനം നടക്കും. വൈകീട്ട് എഴിന് നൃത്തനൃത്യങ്ങള്‍.
വെള്ളിയാഴ്ച രാവിലെ അഞ്ചിന് ഗണപതിഹോമം. ആറിന് ഉഷപൂജ, 9.30 മുതല്‍ കാഴ്ച ശീവേലിക്ക് തൃക്കൂര് രാജന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം. വൈകിട്ട് ആറ് മുതല്‍ ഒന്പതുവരെ നടക്കുന്ന കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം 6.30 ന് കുടമാറ്റം 9.10ന് ദീപാരാധന, 9.30 ന് അത്താഴപൂജ തുടര്‍ന്ന് തായമ്പക.
ശനിയാഴ്ച രാവിലെ 4.30ന് കൂട്ടിഎഴുന്നള്ളിപ്പ് തുടര്‍ന്ന് വലിയ ഗുരുതിയോടെ നടയടക്കുന്നു.
ഏഴുദിവസത്തിനു ശേഷം 17 ന് നടതുറപ്പ് മഹോത്സവവും, മതിക്കുന്ന് പൊങ്കാലയും നടക്കും. ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന് ഐഎഎസ് ദീപം തെളിയിച്ച് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
ക്ഷേത്രത്തിലെ പൂജാ കര്മങ്ങള്ക്ക്് പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികനായിരിക്കും.
ക്ഷേത്രം ഭാരവാഹികളായ സുരേഷ് നെല്ലിശേരി, മണികണ്ഠന് തൊട്ടിപ്പറമ്പില്‍, സുനില്‍കുമാര്‍ തെക്കുട്ട്, സജീവന് പണിക്കപറമ്പില്‍, എ.എം.സുകുമാരന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ അഞ്ചിന് ഗണപതിഹോമം. ആറിന് ഉഷപൂജ, 9.30 മുതല്‍ കാഴ്ച ശീവേലിക്ക് തൃക്കൂര് രാജന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യം. വൈകിട്ട് ആറ് മുതല്‍ ഒന്പതുവരെ നടക്കുന്ന കാഴ്ചശീവേലിക്ക് കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം 6.30 ന് കുടമാറ്റം 9.10ന് ദീപാരാധന, 9.30 ന് അത്താഴപൂജ തുടര്‍ന്ന് തായമ്പക.
ശനിയാഴ്ച രാവിലെ 4.30ന് കൂട്ടിഎഴുന്നള്ളിപ്പ് തുടര്‍ന്ന് വലിയ ഗുരുതിയോടെ നടയടക്കുന്നു.
ഏഴുദിവസത്തിനു ശേഷം 17 ന് നടതുറപ്പ് മഹോത്സവവും, മതിക്കുന്ന് പൊങ്കാലയും നടക്കും. ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന് ഐഎഎസ് ദീപം തെളിയിച്ച് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
ക്ഷേത്രത്തിലെ പൂജാ കര്മങ്ങള്ക്ക്് പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികനായിരിക്കും.
ക്ഷേത്രം ഭാരവാഹികളായ സുരേഷ് നെല്ലിശേരി, മണികണ്ഠന് തൊട്ടിപ്പറമ്പില്‍, സുനില്‍കുമാര്‍ തെക്കുട്ട്, സജീവന് പണിക്കപറമ്പില്‍, എ.എം.സുകുമാരന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.