മൂർക്കനാട്: കരുവന്നൂർ മൂർക്കനാട് സൗത്ത് ബണ്ട് റോഡ് വീണ്ടും ടാറിടുന്നതിനായി ഇറിഗേഷൻ വകുപ്പ് 85 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ട് ആറുമാസമായെങ്കിലും തുക ലഭിച്ചില്ല.
കാറളം, തൃപ്രയാർ, എടമുട്ടം, കാട്ടൂർ എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാർക്കും വാഹനങ്ങൾക്കും തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലേക്ക് എളുപ്പമെത്താനുള്ള പ്രധാന റോഡാണ് കുണ്ടും കുഴികളുമായി കിടക്കുന്നത്.
മുൻ എംഎൽഎ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി രണ്ടുകോടി ഏഴുലക്ഷം രൂപ ചെലവിലാണ് വലിയപാലം മുതൽ കാറളം വരെ റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. എന്നാൽ അതിനുശേഷം ഈ റോഡിൽ ഒരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മൂന്നുകിലോമീറ്ററിലേറെ വരുന്ന റോഡ് പൂർണമായും ടാറിടുന്നതിനായിട്ടാണ് പദ്ധതി സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ ഫണ്ടില്ലാത്തതിനാൽ പദ്ധതിക്ക് അനുമതി കിട്ടിയിട്ടില്ല. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മൂന്നുഘട്ടമായി ടാറിടാനും തയ്യാറാണെന്ന് ഇറിഗേഷൻ വകുപ്പ് വ്യക്തമാക്കി.
അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തി ഈ ദുരവസ്ഥ പരിഹരിക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.
കാറളം, തൃപ്രയാർ, എടമുട്ടം, കാട്ടൂർ എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാർക്കും വാഹനങ്ങൾക്കും തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലേക്ക് എളുപ്പമെത്താനുള്ള പ്രധാന റോഡാണ് കുണ്ടും കുഴികളുമായി കിടക്കുന്നത്.
മുൻ എംഎൽഎ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി രണ്ടുകോടി ഏഴുലക്ഷം രൂപ ചെലവിലാണ് വലിയപാലം മുതൽ കാറളം വരെ റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. എന്നാൽ അതിനുശേഷം ഈ റോഡിൽ ഒരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മൂന്നുകിലോമീറ്ററിലേറെ വരുന്ന റോഡ് പൂർണമായും ടാറിടുന്നതിനായിട്ടാണ് പദ്ധതി സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ ഫണ്ടില്ലാത്തതിനാൽ പദ്ധതിക്ക് അനുമതി കിട്ടിയിട്ടില്ല. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മൂന്നുഘട്ടമായി ടാറിടാനും തയ്യാറാണെന്ന് ഇറിഗേഷൻ വകുപ്പ് വ്യക്തമാക്കി.
അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തി ഈ ദുരവസ്ഥ പരിഹരിക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.