ചാലക്കുടി: നീണ്ട നാളത്തെ നിവേദനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിൽ റോഡ് ടാർ ചെയ്തു. എന്നാൽ കുറച്ചുഭാഗം മാത്രം ടാർ ചെയ്ത് പണി അവസാനിപ്പിച്ചു.
കുറ്റിച്ചിറ-ചായ്പ്പൻകുഴി റോഡിനാണ് ഈ ഗതികേട്. 1.45 കി.മീറ്റർ ദൂരമുള്ള റോഡിന്റെ 1.3 കി.മീറ്റർ മാത്രമാണ് ടാർ ചെയ്തത്. ജില്ലാ പഞ്ചായത്തിലുള്ള കീഴിലുളള റോഡ് മുഴുവൻ ടാർ ചെയ്യാൻ ഫണ്ടില്ലാത്താണ് ഇതിനുകാരണം. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ രണ്ടുവർഷമായി മുറവിളി ഉയർത്തുകയായിരുന്നു. ഒടുവിൽ ടാറിംഗ് തുടങ്ങിയപ്പോൾ നാട്ടുകാർ സന്തോഷിച്ചു. എന്നാൽ പണി പൂർത്തീകരിക്കാതെ അവസാനിപ്പിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്ന റോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാക്കുകയായിരുന്നു. ഇതോടെ റോഡ് അറ്റകുറ്റപണികളും ടാറിംഗും ഇല്ലാതായി. റോഡ് പൊതുമരാമത്ത് വകുപ്പിനെതന്നെ ഏല്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജില്ലാ പഞ്ചായത്തിന് റോഡുപണി നടത്താൻ ഫണ്ടില്ല. നിർദിഷ്ട മലയോരെ ഹൈവെ വെള്ളിക്കുളങ്ങര-വെറ്റിലപ്പാറ റോഡിനോട് ചേർന്നുകിടക്കുന്ന അതിരപ്പിള്ളി വിനോദസഞ്ചാരേകേന്ദ്രത്തിലേക്കുള്ള സമാന്തരപാത യാണ്. ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
കുറ്റിച്ചിറ-ചായ്പ്പൻകുഴി റോഡിനാണ് ഈ ഗതികേട്. 1.45 കി.മീറ്റർ ദൂരമുള്ള റോഡിന്റെ 1.3 കി.മീറ്റർ മാത്രമാണ് ടാർ ചെയ്തത്. ജില്ലാ പഞ്ചായത്തിലുള്ള കീഴിലുളള റോഡ് മുഴുവൻ ടാർ ചെയ്യാൻ ഫണ്ടില്ലാത്താണ് ഇതിനുകാരണം. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ രണ്ടുവർഷമായി മുറവിളി ഉയർത്തുകയായിരുന്നു. ഒടുവിൽ ടാറിംഗ് തുടങ്ങിയപ്പോൾ നാട്ടുകാർ സന്തോഷിച്ചു. എന്നാൽ പണി പൂർത്തീകരിക്കാതെ അവസാനിപ്പിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്ന റോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാക്കുകയായിരുന്നു. ഇതോടെ റോഡ് അറ്റകുറ്റപണികളും ടാറിംഗും ഇല്ലാതായി. റോഡ് പൊതുമരാമത്ത് വകുപ്പിനെതന്നെ ഏല്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജില്ലാ പഞ്ചായത്തിന് റോഡുപണി നടത്താൻ ഫണ്ടില്ല. നിർദിഷ്ട മലയോരെ ഹൈവെ വെള്ളിക്കുളങ്ങര-വെറ്റിലപ്പാറ റോഡിനോട് ചേർന്നുകിടക്കുന്ന അതിരപ്പിള്ളി വിനോദസഞ്ചാരേകേന്ദ്രത്തിലേക്കുള്ള സമാന്തരപാത യാണ്. ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.