മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലുള്ള ആശ്രമം സ്വകാര്യ ബസ് സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. സന്ധ്യമയങ്ങിയാൽ മദ്യപാനികളും സാമൂഹ്യവിരുദ്ധരുമടങ്ങുന്ന സംഘം ഇവിടം കൈയടക്കുകയാണ്. കഞ്ചാവ് മയക്കുമരുന്ന് കച്ചവടക്കാരും മോഷ്ടാക്കളും ഉൾപ്പെടെയുള്ള സംഘം ഇവിടെയെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റിരുന്നു. ചാലിക്കടവ് പാടത്ത് രാജനാണ് (53) കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് മാർക്കറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം അബി ലത്തീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴയിൽ ഏറ്റവും കൂടുതൽ ആളുകൾ വന്നുപോകുന്ന സ്വകാര്യ സ്റ്റാന്‍ഡിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. വൈകുന്നേരങ്ങളിൽ സ്റ്റാന്‍ഡിൽ എത്തുന്ന സ്കൂൾ-കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും ശല്യം ചെയ്യുന്നതും പതിവാണെന്ന് പരാതിയുയർന്നിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബസ് കാത്തിരിപ്പു കേന്ദ്രവും സന്ധ്യമയങ്ങുന്നതോടെ മദ്യപാനികളുടെ വിഹാരകേന്ദ്രമായി മാറും.
മദ്യപിച്ച് ലെക്കുകെട്ട് ഉടുതുണി പോലുമില്ലാതെ കിടക്കുന്ന കാഴ്ച പതിവാണ്. രാത്രി പത്തുവരെ സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാർ ഇവിടെയെത്തുന്നുണ്ട്. ഇവരെല്ലാം ഭയപ്പാടോടെയാണ് ഇവിടെ നിൽക്കുന്നത്. സ്റ്റാന്‍ഡിനുള്ളിൽ പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും ഉദ്യോഗസ്ഥരില്ലാത്തതാണ് സാമൂഹ്യ വിരുദ്ധർക്ക് ഗുണകരമാകാൻ കാരണമായിരിക്കുന്നത്. പോലീസ് പട്രോളിംഗ് ശക്തമാക്കി സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കഴിഞ്ഞ ദിവസം രാത്രി യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റിരുന്നു. ചാലിക്കടവ് പാടത്ത് രാജനാണ് (53) കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് മാർക്കറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം അബി ലത്തീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴയിൽ ഏറ്റവും കൂടുതൽ ആളുകൾ വന്നുപോകുന്ന സ്വകാര്യ സ്റ്റാന്‍ഡിലാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. വൈകുന്നേരങ്ങളിൽ സ്റ്റാന്‍ഡിൽ എത്തുന്ന സ്കൂൾ-കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും ശല്യം ചെയ്യുന്നതും പതിവാണെന്ന് പരാതിയുയർന്നിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബസ് കാത്തിരിപ്പു കേന്ദ്രവും സന്ധ്യമയങ്ങുന്നതോടെ മദ്യപാനികളുടെ വിഹാരകേന്ദ്രമായി മാറും.
മദ്യപിച്ച് ലെക്കുകെട്ട് ഉടുതുണി പോലുമില്ലാതെ കിടക്കുന്ന കാഴ്ച പതിവാണ്. രാത്രി പത്തുവരെ സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാർ ഇവിടെയെത്തുന്നുണ്ട്. ഇവരെല്ലാം ഭയപ്പാടോടെയാണ് ഇവിടെ നിൽക്കുന്നത്. സ്റ്റാന്‍ഡിനുള്ളിൽ പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും ഉദ്യോഗസ്ഥരില്ലാത്തതാണ് സാമൂഹ്യ വിരുദ്ധർക്ക് ഗുണകരമാകാൻ കാരണമായിരിക്കുന്നത്. പോലീസ് പട്രോളിംഗ് ശക്തമാക്കി സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.