കോതമംഗലം: ഭൂതത്താന്കെട്ടിന് സമീപം പെരിയാറിന് അക്കരെ കൂട്ടിക്കല്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്തി. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഇവിടം. ചേലക്കുളം പൈലിയുടെ സ്ഥലത്തെ ചതുപ്പിലാണ് കാല്പാദം പതിഞ്ഞിരിക്കുന്നത്.
സ്ഥലത്തിന്റെ നോട്ടക്കാരനായ പാലക്കാട്ട് വില്‍സാണ് കാല്പാട് കണ്ടത്. വില്‍സണും കുടുംബവും താമസിക്കുന്ന വീടിന്റെ 300 മീറ്റര്‍ മാറിയാണ് കാല്‍പ്പാട് കണ്ടത്. വൈകിട്ടോടെ വനംവകുപ്പ് കോതമംഗലം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാല്‍പ്പാദം കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. വലിയ കാല്പ്പാദമായതുകൊണ്ടാണ് കടുവയാണെന്ന് ഉറപ്പിച്ചത്. കാല്പ്പാദത്തിന് ഉദ്ദേശം അഞ്ച് ഇഞ്ച് വലിപ്പമുണ്ട്. ഇതിന്റെ പ്രിന്റ് വിദഗ്ധര്‍ക്ക് അയയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഭൂതത്താന്‍കെട്ട് ഡാമിന് സമീപത്തെ ചെക്ക് ഡാമിന് എതിര്‍ദിശയിലുള്ള ഭാഗത്താണ് കടുവ സാന്നിധ്യം.
പെരിയാറിന് മറുകര വനപ്രദേശമാണ്. ഇവിടെ ആനയും കടുവയും പുലിയും ഉണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. തുണ്ടം, തട്ടേക്കാട് വനമേഖലയില്‍നിന്ന് പെരിയാര്‍ നീന്തിക്കടന്ന് കൂട്ടിക്കല്‍ ഭാഗത്ത് എത്തിയതാവാനാണ് സാധ്യതയെന്നാണ് വനം വകുപ്പിന്റെ നിഗമനം. തിങ്കളാഴ്ച ഈ ഭാഗത്തിന് ഏതാനും മീറ്റര്‍ മാറി പെരിയാര്‍ തീരത്തോട് ചേര്‍ന്ന് മ്ലാവിന്റെ ജഡം കണ്ടെത്തിയിരുന്നു.
ഇവിടം ജനവാസ മേഖലയല്ലെങ്കിലും സമീപത്തെ മറ്റ് ജനവാസ മേഖലകളിലേക്കു കടുവയ്ക്ക് എത്താന്‍ കഴിയുമെന്നതാണ് ആശങ്ക. പുന്നേക്കാട്- തട്ടേക്കാട് റോഡിലെ ചേലമലയുടെ മറുവശമാണിവിടം. ആനകള്‍ പതിവായി എത്താറുള്ള ഭാഗംകൂടിയാണിത്. മുമ്പും ഇവിടെ കടുവ എത്തിയിട്ടുള്ളതായാണ് നാട്ടുകാരുടെ നിഗമനം.
കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് സ്ഥലത്തെത്തിയ കോതമംഗലം റേഞ്ച് ഓഫീസര്‍ പി.എ. ജലീല്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട എല്ലാ കാര്യവും ഉറപ്പാക്കും. ഇന്ന് സ്ഥലത്ത് വിശദ പരിശോധന നടത്തും. കൃഷിയിടത്തിനോട് ചേര്‍ന്നുള്ള വീട്ടില്‍ വില്‍സണും കുടുബവുമാണ് താമസിക്കുന്നത്. വില്‍സന്റെ പോത്തുകള്‍ കടുവയെ കണ്ട് വിരണ്ടോടിയതായും പറയുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടിട്ടുമില്ല.
പ്രദേശത്ത് കടുവയുടെ ശബ്ദം കേട്ടിരുന്നതായി ടൂറിസ്റ്റ് ബോട്ടിലെ ജീവനക്കാര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് വനപാലകര്‍ പരിശോധന നടത്തിയത്. ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്ഥലത്തിന്റെ നോട്ടക്കാരനായ പാലക്കാട്ട് വില്‍സാണ് കാല്പാട് കണ്ടത്. വില്‍സണും കുടുംബവും താമസിക്കുന്ന വീടിന്റെ 300 മീറ്റര്‍ മാറിയാണ് കാല്‍പ്പാട് കണ്ടത്. വൈകിട്ടോടെ വനംവകുപ്പ് കോതമംഗലം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാല്‍പ്പാദം കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. വലിയ കാല്പ്പാദമായതുകൊണ്ടാണ് കടുവയാണെന്ന് ഉറപ്പിച്ചത്. കാല്പ്പാദത്തിന് ഉദ്ദേശം അഞ്ച് ഇഞ്ച് വലിപ്പമുണ്ട്. ഇതിന്റെ പ്രിന്റ് വിദഗ്ധര്‍ക്ക് അയയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഭൂതത്താന്‍കെട്ട് ഡാമിന് സമീപത്തെ ചെക്ക് ഡാമിന് എതിര്‍ദിശയിലുള്ള ഭാഗത്താണ് കടുവ സാന്നിധ്യം.
പെരിയാറിന് മറുകര വനപ്രദേശമാണ്. ഇവിടെ ആനയും കടുവയും പുലിയും ഉണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. തുണ്ടം, തട്ടേക്കാട് വനമേഖലയില്‍നിന്ന് പെരിയാര്‍ നീന്തിക്കടന്ന് കൂട്ടിക്കല്‍ ഭാഗത്ത് എത്തിയതാവാനാണ് സാധ്യതയെന്നാണ് വനം വകുപ്പിന്റെ നിഗമനം. തിങ്കളാഴ്ച ഈ ഭാഗത്തിന് ഏതാനും മീറ്റര്‍ മാറി പെരിയാര്‍ തീരത്തോട് ചേര്‍ന്ന് മ്ലാവിന്റെ ജഡം കണ്ടെത്തിയിരുന്നു.
ഇവിടം ജനവാസ മേഖലയല്ലെങ്കിലും സമീപത്തെ മറ്റ് ജനവാസ മേഖലകളിലേക്കു കടുവയ്ക്ക് എത്താന്‍ കഴിയുമെന്നതാണ് ആശങ്ക. പുന്നേക്കാട്- തട്ടേക്കാട് റോഡിലെ ചേലമലയുടെ മറുവശമാണിവിടം. ആനകള്‍ പതിവായി എത്താറുള്ള ഭാഗംകൂടിയാണിത്. മുമ്പും ഇവിടെ കടുവ എത്തിയിട്ടുള്ളതായാണ് നാട്ടുകാരുടെ നിഗമനം.
കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് സ്ഥലത്തെത്തിയ കോതമംഗലം റേഞ്ച് ഓഫീസര്‍ പി.എ. ജലീല്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട എല്ലാ കാര്യവും ഉറപ്പാക്കും. ഇന്ന് സ്ഥലത്ത് വിശദ പരിശോധന നടത്തും. കൃഷിയിടത്തിനോട് ചേര്‍ന്നുള്ള വീട്ടില്‍ വില്‍സണും കുടുബവുമാണ് താമസിക്കുന്നത്. വില്‍സന്റെ പോത്തുകള്‍ കടുവയെ കണ്ട് വിരണ്ടോടിയതായും പറയുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടിട്ടുമില്ല.
പ്രദേശത്ത് കടുവയുടെ ശബ്ദം കേട്ടിരുന്നതായി ടൂറിസ്റ്റ് ബോട്ടിലെ ജീവനക്കാര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് വനപാലകര്‍ പരിശോധന നടത്തിയത്. ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.