കിഴക്കമ്പലം: കുടിവെളള പൈപ്പിടാൻ വാട്ടർ അഥോറിറ്റിയും കരാറുകാരനും ചേർന്ന് കുത്തിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. കിഴക്കമ്പലം പഞ്ചായത്തിലെ മലയിടം തുരുത്ത് വാർഡിലെ കാവുങ്ങൽ-ആട്ടുപടി റോഡാണ് മൂന്നു മാസങ്ങൾക്ക് മുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി കോൺട്രാക്ടറുടെ നേതൃത്വത്തിൽ കുത്തിപ്പൊളിച്ചത്. ഒരു കിലോമീറ്ററിലധികം നീളമുള്ള റോഡിൽ വിരിച്ചിരുന്ന കട്ടകൾ മുഴുവൻ പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചെങ്കിലും പൈപ്പ് സ്ഥാപിച്ച ശേഷം അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
പഞ്ചായത്തംഗത്തോടും പ്രസിഡന്റിനോടും പ്രദേശത്തെ നൂറോളം കുടുംബങ്ങൾ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പ്രോട്ടോകോൾ പ്രകാരമേ റോഡ് പൂർവസ്ഥിതിയിലാക്കുവാൻ സാധിക്കവെന്നും ഇതിനു കൂടുതൽ സമയമെടുക്കുമെന്നുമാണ് കോൺട്രാക്ടറുടെ ഭാഷ്യം. കഴിഞ്ഞ മഴയിൽ പൊളിഞ്ഞുകിടന്ന റോഡിലെ ചെളി മുഴുവൻ ഇരുവശങ്ങളിലെയും വീടുകളിലേക്ക് ഒഴുകിക്കൂടിയിരുന്നു. ഇംപെക്സ്, റിലയൻസ് എന്നീ കമ്പനികളുടെ ഗോഡൗണുകളിലേക്കും സമീപത്തെ ക്വാറികളിലേക്കും വലിയ വാഹനങ്ങൾ ദിനംപ്രതി പോകുന്ന റോഡാണിത്. റോഡിലൂടെ എതിർദിശയിൽ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കാൻ വാഹനം റോഡരികിലേക്ക് ഒതുക്കിയില്ലെങ്കിൽ അപകടത്തിൽപ്പെടുമെന്ന സ്ഥിതിയാണുള്ളത്. റോഡിലെ ചരലിൽ ബൈക്ക് മറിയുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞിരുന്നു. പിന്നീട് പ്രദേശവാസികളാണ് ഇത് ഉയർത്തിയത്. വീടുകളിൽനിന്നു വാഹനങ്ങൾ പുറത്തേക്കിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇവിടങ്ങളിലെ വീട്ടുകാർ.
പുക്കാട്ടുപടി ചെമ്പറക്കി വഴി പെരുമ്പാവൂരിലേക്കും, പുക്കാട്ടുപടിയിൽനിന്നു എറണാകുളം, ആലുവ ഭാഗങ്ങളിലേക്കും പോകാൻ എളുപ്പമാർഗമായ റോഡ് ഉടൻ പൂർവസ്ഥിതിയിലാക്കി തങ്ങളുടെ ദുരിതമകറ്റണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
പഞ്ചായത്തംഗത്തോടും പ്രസിഡന്റിനോടും പ്രദേശത്തെ നൂറോളം കുടുംബങ്ങൾ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പ്രോട്ടോകോൾ പ്രകാരമേ റോഡ് പൂർവസ്ഥിതിയിലാക്കുവാൻ സാധിക്കവെന്നും ഇതിനു കൂടുതൽ സമയമെടുക്കുമെന്നുമാണ് കോൺട്രാക്ടറുടെ ഭാഷ്യം. കഴിഞ്ഞ മഴയിൽ പൊളിഞ്ഞുകിടന്ന റോഡിലെ ചെളി മുഴുവൻ ഇരുവശങ്ങളിലെയും വീടുകളിലേക്ക് ഒഴുകിക്കൂടിയിരുന്നു. ഇംപെക്സ്, റിലയൻസ് എന്നീ കമ്പനികളുടെ ഗോഡൗണുകളിലേക്കും സമീപത്തെ ക്വാറികളിലേക്കും വലിയ വാഹനങ്ങൾ ദിനംപ്രതി പോകുന്ന റോഡാണിത്. റോഡിലൂടെ എതിർദിശയിൽ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കാൻ വാഹനം റോഡരികിലേക്ക് ഒതുക്കിയില്ലെങ്കിൽ അപകടത്തിൽപ്പെടുമെന്ന സ്ഥിതിയാണുള്ളത്. റോഡിലെ ചരലിൽ ബൈക്ക് മറിയുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞിരുന്നു. പിന്നീട് പ്രദേശവാസികളാണ് ഇത് ഉയർത്തിയത്. വീടുകളിൽനിന്നു വാഹനങ്ങൾ പുറത്തേക്കിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇവിടങ്ങളിലെ വീട്ടുകാർ.
പുക്കാട്ടുപടി ചെമ്പറക്കി വഴി പെരുമ്പാവൂരിലേക്കും, പുക്കാട്ടുപടിയിൽനിന്നു എറണാകുളം, ആലുവ ഭാഗങ്ങളിലേക്കും പോകാൻ എളുപ്പമാർഗമായ റോഡ് ഉടൻ പൂർവസ്ഥിതിയിലാക്കി തങ്ങളുടെ ദുരിതമകറ്റണമെന്നാണ് പരിസരവാസികളുടെ ആവശ്യം.