ചെറായി: പിതാവിനെ മർദിച്ചതു ചോദ്യംചെയ്ത യുവാവിനെയും തടയാൻ ശ്രമിച്ച സുഹൃത്തിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. പള്ളിപ്പുറം കോണ്‍വന്റിനു പടിഞ്ഞാറ് വടശേരിൽ മെബിൻ എന്നു വിളിക്കുന്ന അനു ആന്റണി(39), തേവാലിൽ കുന്പിടി എന്ന് വിളിക്കുന്ന സജീഷ്(38) എന്നിവരെ മുനന്പം പോലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം നാടുവിട്ടു പോയ പ്രതികൾ തിരിച്ചറിയാനാവാത്ത വിധത്തിൽ വേഷപ്രച്ഛന്നരായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.
പുതുവർഷത്തലേന്നാണ് പള്ളിപ്പുറം കോണ്‍വന്റിനു പടിഞ്ഞാറുവച്ച് വാക്കുതർക്കത്തെ തുടർന്ന് വയോധികനായ വീരപ്പൻചിറ പ്രദീപിനെ പ്രതികൾ മർദ്ദിച്ചത്. ഇതു ചോദ്യം ചെയ്ത മകൻ പ്രജിത്തിനെയും, തടയാൻ ശ്രമിച്ച സുഹൃത്ത് മഹേഷിനെയും പ്രതികൾ കത്തിക്കു കുത്തുകയായിരുന്നു.
സിഐ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
പുതുവർഷത്തലേന്നാണ് പള്ളിപ്പുറം കോണ്‍വന്റിനു പടിഞ്ഞാറുവച്ച് വാക്കുതർക്കത്തെ തുടർന്ന് വയോധികനായ വീരപ്പൻചിറ പ്രദീപിനെ പ്രതികൾ മർദ്ദിച്ചത്. ഇതു ചോദ്യം ചെയ്ത മകൻ പ്രജിത്തിനെയും, തടയാൻ ശ്രമിച്ച സുഹൃത്ത് മഹേഷിനെയും പ്രതികൾ കത്തിക്കു കുത്തുകയായിരുന്നു.
സിഐ എ.എൽ. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.