കൊച്ചി : മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന് കലോത്സവം 'അനേക'യ്ക്ക് ഇന്ന് എറണാകുളത്ത് തിരശീല ഉയരും. 12 വരെ എട്ടു വേദികളിലായാണ് മൽസരങ്ങൾ. അഞ്ചു ജില്ലകളിലെ 209 കോളജുകളില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളും മത്സരാര്ഥികളായുണ്ടാകും.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സജീവമായ കാമ്പസുകളില്‍ നിന്നെത്തുന്ന കലാപ്രതിഭകളെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി കഴിഞ്ഞു. ഇന്ന് നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയാകും ഒന്നാം വേദിയായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ടിലെ ഉദ്ഘാടനം. ഇന്ന് തിരുവാതിരകളി, കേരള നടനം എന്നീ മത്സരങ്ങള്‍ നടക്കും.
മലയാള നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷ, പ്രശസ്ത എഴുത്തുകാരന് ബെന്യാമിന്, ജി.ആര്. ഇന്ദു ഗോപന്, യുവ എഴുത്തുകാരി ദീപ നിഷാന്ത് എന്നിവരാണ് കലാ മാമാങ്കത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുന്നത്. എംജി യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണ്‍ ജിനീഷ് രാജന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി, സാനു മാഷ്, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
മഹാരാജാസ് മെന്‍ ഹോസ്റ്റല്‍ ഗ്രൗണ്ട്, ലോ കോളജ് ഗ്രൗണ്ട്, മഹാരാജാസ് ഇംഗ്ലീഷ് മെയിന്‍ ഹാള്‍, മഹാരാജാസ് മലയാളം മെയിന്‍ ഹാള്‍, മഹാരാജാസ് ജിഎന്‍ആര്‍ ഹാള്‍, മഹാരാജാസ് ആര്‍ക്കിയോളജി അക്കാദമിക് ബ്ലോക്ക്, മഹാരാജാസ് സുവോളജി ഗാലറി, ലോ കോളജ് ഹെറിട്ടേജ് ഹാള്‍ എന്നിവയാണ് വേദികൾ.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സജീവമായ കാമ്പസുകളില്‍ നിന്നെത്തുന്ന കലാപ്രതിഭകളെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി കഴിഞ്ഞു. ഇന്ന് നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയാകും ഒന്നാം വേദിയായ മഹാരാജാസ് മെന്‍സ് ഹോസ്റ്റല്‍ ഗ്രൗണ്ടിലെ ഉദ്ഘാടനം. ഇന്ന് തിരുവാതിരകളി, കേരള നടനം എന്നീ മത്സരങ്ങള്‍ നടക്കും.
മലയാള നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷ, പ്രശസ്ത എഴുത്തുകാരന് ബെന്യാമിന്, ജി.ആര്. ഇന്ദു ഗോപന്, യുവ എഴുത്തുകാരി ദീപ നിഷാന്ത് എന്നിവരാണ് കലാ മാമാങ്കത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുന്നത്. എംജി യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണ്‍ ജിനീഷ് രാജന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി, സാനു മാഷ്, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
മഹാരാജാസ് മെന്‍ ഹോസ്റ്റല്‍ ഗ്രൗണ്ട്, ലോ കോളജ് ഗ്രൗണ്ട്, മഹാരാജാസ് ഇംഗ്ലീഷ് മെയിന്‍ ഹാള്‍, മഹാരാജാസ് മലയാളം മെയിന്‍ ഹാള്‍, മഹാരാജാസ് ജിഎന്‍ആര്‍ ഹാള്‍, മഹാരാജാസ് ആര്‍ക്കിയോളജി അക്കാദമിക് ബ്ലോക്ക്, മഹാരാജാസ് സുവോളജി ഗാലറി, ലോ കോളജ് ഹെറിട്ടേജ് ഹാള്‍ എന്നിവയാണ് വേദികൾ.