പെരുമ്പാവൂർ : യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നെടുത്ത സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. രായമംഗലം കനാൽപ്പാലം ഭാഗത്ത് മാണിയാട്ട് വീട്ടിൽ ജിനിത്ത് ബേബി (34), വേങ്ങൂർ തുരുത്തി പ്രളയക്കാട് ഭാഗത്ത് പുത്തൻവീട്ടിൽ അമൽ (22), മുടക്കുഴ കവല ഭാഗത്ത് കുന്നപ്പിള്ളിൽ വീട്ടിൽ ഹരികൃഷ്ണൻ (22), ഇരിങ്ങോൾ കുറുപ്പുപാറ ഭാഗത്ത് പാറമേൽ വീട്ടിൽ ആഷിക് (22), രായമംഗലം വായ്ക്കര കുറുന്നനാക്കുടി വീട്ടിൽ വൈശാഖ് (18), കുറുപ്പംപടി പള്ളിക്കു സമീപം പൊന്നത്തുംകുടി വീട്ടിൽ ഹരികുമാർ (22) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.
കടയിൽ നിന്നു പെയിന്റ് വാങ്ങിയിട്ട് പണം നൽകിയില്ല എന്ന കാരണത്താൽ വേങ്ങൂർ സ്വദേശിയെയാണ് ആക്രമിച്ച് പണം കവർന്നത്. ജിനിത്ത് ബേബിയുടെ കടയിൽ നിന്ന് പെയിന്റ് വാങ്ങിയതിലുള്ള അയ്യായിരം രൂപ നൽകാത്തതിനാൽ ഇയാളുടെ നിർദേശാനുസരണം മറ്റു അഞ്ചുപേർ ചേർന്ന് നെടുങ്ങപ്ര ഷാപ്പിൻപടി ഭാഗത്ത് വച്ച് ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം കാറിലെത്തിയ പ്രതികൾ പരാതിക്കാരനായ യുവാവിനെയും തടയാൻ ചെന്ന സുഹൃത്തിനെയും ആക്രമിക്കുകയും യുവാവിന്റെ കൈവശമിരുന്ന മൊബൈൽ ഫോണും പണവും കവരുകയും ചെയ്തു.
എസ്എച്ച്ഒ എം.കെ.സജീവൻ, എസ്ഐമാരായ കെ.എ.സത്യൻ, വി.എം.അലി, എഎസ്ഐമാരായ അനിൽകുമാർ, അബ്ദുൾ ജലീൽ, സിപിഒ ശശികുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കടയിൽ നിന്നു പെയിന്റ് വാങ്ങിയിട്ട് പണം നൽകിയില്ല എന്ന കാരണത്താൽ വേങ്ങൂർ സ്വദേശിയെയാണ് ആക്രമിച്ച് പണം കവർന്നത്. ജിനിത്ത് ബേബിയുടെ കടയിൽ നിന്ന് പെയിന്റ് വാങ്ങിയതിലുള്ള അയ്യായിരം രൂപ നൽകാത്തതിനാൽ ഇയാളുടെ നിർദേശാനുസരണം മറ്റു അഞ്ചുപേർ ചേർന്ന് നെടുങ്ങപ്ര ഷാപ്പിൻപടി ഭാഗത്ത് വച്ച് ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം കാറിലെത്തിയ പ്രതികൾ പരാതിക്കാരനായ യുവാവിനെയും തടയാൻ ചെന്ന സുഹൃത്തിനെയും ആക്രമിക്കുകയും യുവാവിന്റെ കൈവശമിരുന്ന മൊബൈൽ ഫോണും പണവും കവരുകയും ചെയ്തു.
എസ്എച്ച്ഒ എം.കെ.സജീവൻ, എസ്ഐമാരായ കെ.എ.സത്യൻ, വി.എം.അലി, എഎസ്ഐമാരായ അനിൽകുമാർ, അബ്ദുൾ ജലീൽ, സിപിഒ ശശികുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.