ആലുവ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടി സി ബസിന്റെ തുറന്നുപോയ വാതിലിലൂടെ റോഡിൽ വീണ് ബിരുദ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തൃക്കാക്കര ഭാരത് മാതാ കോളജ് വിദ്യാർഥിയായ ഉളിയന്നൂർ ഇന്ദീവരം വീട്ടിൽ വിഷ്ണു (19) വിനാണ് പരിക്കേറ്റത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ ഒന്പതോടെ ദേശീയപാതയിൽ കമ്പനിപ്പടി സ്റ്റോപ്പിൽ നിന്നാണ് വിഷ്ണു തൃപ്പൂണിത്തുറയ്ക്കുള്ള ബസിൽ കയറിയത്. ബസ് 200 മീറ്റർ നീങ്ങി മെട്രോ സ്റ്റേഷന് അടുത്തെത്തിയപ്പോഴാണ് അപകടം നടന്നത്.
തുറന്നുപോയ ഡോറിലൂടെ വിഷ്ണു റോഡിലേക്ക് വീഴുകയായിരുന്നു. ചവിട്ടുപടിയിൽ നിന്ന മറ്റുള്ളവർക്ക് കമ്പിയിൽ പിടികിട്ടിയതിനാൽ വീഴാതെ രക്ഷപ്പെട്ടു. ഡോർ തുറന്നുപോയത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
കേൾവിക്കുറവുള്ള വിഷ്ണുവിന്റെ ചെവിയിൽ ഘടിപ്പിച്ചിരുന്ന ലക്ഷങ്ങൾ വിലയുള്ള ശ്രവണ സഹായിയും അപകടത്തിൽ നഷ്ടമായി. ഉപകരണം കിട്ടിയിട്ടുള്ളവർ ആലുവ കെഎസ്ആർടിസി ഡിപ്പോയിലോ പോലീസിനെയോ ഏൽപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. പലരുടെയും സഹായത്തോടെ ഏഴ് ലക്ഷം രൂപ മുടക്കിയാണ് ശ്രവണ സഹായി ഘടിപ്പിച്ചിരുന്നത്.
ഇന്നലെ രാവിലെ ഒന്പതോടെ ദേശീയപാതയിൽ കമ്പനിപ്പടി സ്റ്റോപ്പിൽ നിന്നാണ് വിഷ്ണു തൃപ്പൂണിത്തുറയ്ക്കുള്ള ബസിൽ കയറിയത്. ബസ് 200 മീറ്റർ നീങ്ങി മെട്രോ സ്റ്റേഷന് അടുത്തെത്തിയപ്പോഴാണ് അപകടം നടന്നത്.
തുറന്നുപോയ ഡോറിലൂടെ വിഷ്ണു റോഡിലേക്ക് വീഴുകയായിരുന്നു. ചവിട്ടുപടിയിൽ നിന്ന മറ്റുള്ളവർക്ക് കമ്പിയിൽ പിടികിട്ടിയതിനാൽ വീഴാതെ രക്ഷപ്പെട്ടു. ഡോർ തുറന്നുപോയത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
കേൾവിക്കുറവുള്ള വിഷ്ണുവിന്റെ ചെവിയിൽ ഘടിപ്പിച്ചിരുന്ന ലക്ഷങ്ങൾ വിലയുള്ള ശ്രവണ സഹായിയും അപകടത്തിൽ നഷ്ടമായി. ഉപകരണം കിട്ടിയിട്ടുള്ളവർ ആലുവ കെഎസ്ആർടിസി ഡിപ്പോയിലോ പോലീസിനെയോ ഏൽപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. പലരുടെയും സഹായത്തോടെ ഏഴ് ലക്ഷം രൂപ മുടക്കിയാണ് ശ്രവണ സഹായി ഘടിപ്പിച്ചിരുന്നത്.