വൈപ്പിൻ : നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ കെ- 7 എന്ന കർണാടക ബോട്ട് 35 ടണ്‍ ചെറു മത്സ്യവുമായി ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിന്റെ പിടിയിലായി. പുതുവൈപ്പ് തീരക്കടലിൽ കൊച്ചി റിഫൈനറീസ് ലിമിറ്റഡിന്റെ ക്രൂഡ് ഓയിൽ പന്പിംഗ് സ്റ്റേഷനായ സിംഗിൾ പോയിന്റ് മൂറിങ് ബർത്തിനു സമീപമായിരുന്നു ബോ ട്ട് കണ്ടത്.
പരിശോധനയിൽ 35 ടണ്‍ തളയൻ ( പാന്പാട) മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ സ്റ്റോറിൽ കണ്ടെത്തിയതിനെ തുടർന്ന് ബോട്ട് ഫിഷറീസ് വകുപ്പിന് കൈമാറി. കേരളത്തിന്റെ തീരക്കടലിൽ പ്രവേശിക്കുന്നതിന് സ്പെഷൽ പെർമിറ്റും ബോട്ടിനില്ലായിരുന്നു. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷിന് കൈമാറിയ ബോട്ടിനെ എറണാകുളം മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മിലി ഗോപിനാഥ് ഇംപൗണ്ട് ചെയ്തു.
ജില്ലാ ഫിഷറീസ് ഓഫീസർ എസ്. ജയശ്രീ തുടർനടപടികൾ സ്വീകരിക്കുകയും ബോട്ടിന് 2.5 ലക്ഷം രൂപ പിഴ അടപ്പിക്കുകയും ചെയ്തു. ചെറുമത്സ്യബന്ധനത്തിന്റെ പേരിൽ ഈ മാസം മൂന്നാത്തെ ബോട്ടാണ് ഫിഷറീസ് അധികൃതർ പിടികൂടുന്നത്.
പരിശോധനയിൽ 35 ടണ്‍ തളയൻ ( പാന്പാട) മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ സ്റ്റോറിൽ കണ്ടെത്തിയതിനെ തുടർന്ന് ബോട്ട് ഫിഷറീസ് വകുപ്പിന് കൈമാറി. കേരളത്തിന്റെ തീരക്കടലിൽ പ്രവേശിക്കുന്നതിന് സ്പെഷൽ പെർമിറ്റും ബോട്ടിനില്ലായിരുന്നു. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷിന് കൈമാറിയ ബോട്ടിനെ എറണാകുളം മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മിലി ഗോപിനാഥ് ഇംപൗണ്ട് ചെയ്തു.
ജില്ലാ ഫിഷറീസ് ഓഫീസർ എസ്. ജയശ്രീ തുടർനടപടികൾ സ്വീകരിക്കുകയും ബോട്ടിന് 2.5 ലക്ഷം രൂപ പിഴ അടപ്പിക്കുകയും ചെയ്തു. ചെറുമത്സ്യബന്ധനത്തിന്റെ പേരിൽ ഈ മാസം മൂന്നാത്തെ ബോട്ടാണ് ഫിഷറീസ് അധികൃതർ പിടികൂടുന്നത്.